വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 17( ഇസ്റാഅ്)

 

سم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍....

 

∎سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ
1=തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.

∎ وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ أَلاَّ تَتَّخِذُواْ مِن دُونِي وَكِيلاً
2=മൂസായ്ക്ക്‌ നാം വേദം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക്‌ (രാഷ്ട്രീയ)മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത്‌ എന്ന്‌ ( അനുശാസിക്കുന്ന വേദം ).

∎ ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُ كَانَ عَبْدًا شَكُورًا
3=നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെ സന്തതികളേ, തീര്‍ച്ചയായും അദ്ദേഹം ( നൂഹ്‌ ) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു.

∎ وَقَضَيْنَا إِلَى بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا
4=ഇസ്രായീല്‍ സന്തതികള്‍ക്ക്‌ ഇപ്രകാരം നാം കിതാബില്‍(പ്രകൃതിയുടെപ്രമാണത്തില്‍) വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട്‌ പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ(ധിക്കാരപൂര്‍വ്വം) ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌.

∎ فَإِذَا جَاءَ وَعْدُ أُولاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَا أُولِي بَأْسٍ شَدِيدٍ فَجَاسُواْ خِلالَ الدِّيَارِ وَكَانَ وَعْدًا مَّفْعُولاً
5=അങ്ങനെ ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ ( നിങ്ങളെ ) തെരഞ്ഞു നടക്കും. അത്‌ പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.

∎ ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا
6=(ദൈവീക വ്യവസ്ഥിതിയോടുള്ള അനുകൂല നിലപാട് കാരണം)പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക്‌ വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.

∎ إِنْ أَحْسَنتُمْ أَحْسَنتُمْ لأَنفُسِكُمْ وَإِنْ أَسَأْتُمْ فَلَهَا فَإِذَا جَاءَ وَعْدُ الآخِرَةِ لِيَسُوؤُواْ وُجُوهَكُمْ وَلِيَدْخُلُواْ الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُواْ مَا عَلَوْا تَتْبِيرًا
7=നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്ന) പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്‌ നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ (രക്ഷിതാവിന്‍റെ വ്യവസ്ഥിതിയെ അവഗണിക്കുക വഴി മറ്റുള്ളവര്‍ നിങ്ങളുടെ 'കൈകാര്യകര്‍ത്താക്കളാ'യാല്‍ അതിന്‍റെ ദോഷവും ) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ ( ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍ ) അവസാനത്തേതിന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ മസ്ജിദില്‍ പ്രവേശിച്ചത്‌ പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത്‌ കളയുവാനും ( നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌. )

∎ عَسَى رَبُّكُمْ أَن يَرْحَمَكُمْ وَإِنْ عُدتُّمْ عُدْنَا وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا
8=നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍(അവഗണനയും ആക്രമണവും) ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും(നിങ്ങള്‍ക്കെതിരിലുള്ള ആക്രമണം) ആവര്‍ത്തിക്കുന്നതാണ്‌. (സത്യവ്യവസ്ഥിതിയെ)നിഷേധിക്കുന്നവര്‍ക്ക്‌നരകത്തെ നാം ഒരു തടവറ ആക്കിയിരിക്കുന്നു.

∎ إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا
9=തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി ആത്മാര്‍ത്ഥതയോ ടെ നിലകൊള്ളുന്നവര്‍ക്ക്) വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.

∎ وَأَنَّ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
10=പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌ എന്നും ( സന്തോഷവാര്‍ത്ത അറിയിക്കുന്നു. )

∎وَيَدْعُ الإِنسَانُ بِالشَّرِّ دُعَاءَهُ بِالْخَيْرِ وَكَانَ الإِنسَانُ عَجُولاً

11=മനുഷ്യന്‍ ഗുണത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ പോലെ തന്നെ ദോഷത്തിന്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.

∎وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِتَبْتَغُواْ فَضْلاً مِّن رَّبِّكُمْ وَلِتَعْلَمُواْ عَدَدَ السِّنِينَ وَالْحِسَابَ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلاً
12=രാവിനെയും പകലിനെയും നാം രണ്ട്‌ ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍
തേടുന്നതിന്‌ വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.

∎وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا
13=ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന്‌ വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത്‌ നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും.

∎اقْرَأْ كِتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا
14=നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക്‌ നോക്കാന്‍ ഇന്ന്‌ നീ തന്നെ മതി. ( എന്ന്‌ അവനോട്‌ അന്ന്‌ പറയപ്പെടും )

∎مَّنِ اهْتَدَى فَإِنَّمَا يَهْتَدِي لِنَفْسِهِ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولاً
15=വല്ലവനും നേര്‍മാര്‍ഗം(ദൈവീക വ്യവസ്ഥിതിയെ) സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാണ്‌ അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല.

∎وَإِذَا أَرَدْنَا أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُواْ فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا
16=നാം(നമ്മുടെ വ്യവസ്ഥിതിയെ നിഷേധിച്ച)
ഒരുരാജ്യത്തെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോടു(അധികാരികളോട്) കല്‍പിക്കുന്നു. അവരതില്‍(ഭരണ സ്വാധീനമുപയോഗിച്ച്) ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ, നമ്മുടെ ശിക്ഷാവിധിക്ക് ആ രാജ്യം അര്‍ഹമായിത്തീരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തു കളയുന്നു

∎وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِن بَعْدِ نُوحٍ وَكَفَى بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا
17=നൂഹിന്‍റെ ശേഷം(ദൈവീക വ്യവസ്ഥിതിയുടെ സന്ദേശവാഹകന്മാരായ പ്രവാചകന്മാരേയും പ്രബോധകന്മാരേയും തള്ളിക്കളഞ്ഞ) എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! തന്‍റെ ദാസന്‍മാരുടെ പാപങ്ങളെ സംബന്ധിച്ച്‌ സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ രക്ഷിതാവ്‌ തന്നെ മതി

∎مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاء لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلاهَا مَذْمُومًا مَّدْحُورًا
18=ക്ഷണികമായതിനെ ( നിര്‍മ്മിത വ്യവസ്ഥിതിയെ ) യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ ( അവരില്‍ നിന്ന്‌ ) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ ഇവിടെ വെച്ച്‌ തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന്‌ നല്‍കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌.

∎وَمَنْ أَرَادَ الآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُم مَّشْكُورًا
19=ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌(ദൈവീക വ്യവസ്ഥിതിയെ അംഗീകരിച്ചുകൊണ്ട്) അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.

∎كُلاًّ نُّمِدُّ هَؤُلاء وَهَؤُلاء مِنْ عَطَاء رَبِّكَ وَمَا كَانَ عَطَاء رَبِّكَ مَحْظُورًا

20=ഇക്കൂട്ടരെയും അക്കൂട്ടരെയും(ദൈവീക വ്യവസ്ഥിതിയെ അംഗീകരിച്ചവരെയും അവഗണിച്ചവരെയും) എല്ലാം തന്നെ ( ഇവിടെ വെച്ച്‌ ) നാം സഹായിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ്‌ വെക്കപ്പെടുന്നതല്ല.

∎انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَى بَعْضٍ وَلَلآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلاً

21=നാം അവരിൽ ചിലരെ മറ്റുചിലരെക്കാൾ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉൽ കൃഷ്ടതയുള്ളതും തന്നെയാകുന്നു.
∎لاَّ تَجْعَل مَعَ اللَّهِ إِلَهًا آخَرَ فَتَقْعُدَ مَذْمُومًا مَّخْذُولاً
22=അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌(*). എങ്കിൽ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും.
∎وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاهُمَا فَلاَ تَقُل لَّهُمَا أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا
23=തനിക്കല്ലാതെ നിങ്ങൾ കീഴ്പ്പെടരുതെന്നും, മാതാപിതാക്കൾ ക്ക്‌ നൻ മചെയ്യണമെന്നും നി ൻെറ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരിൽ ( മാതാപിതാക്കളിൽ ) ഒരാളോ അവർ രണ്ട്‌ പേരും തന്നെയോ നിൻെറ അടുക്കൽ വെച്ച്‌ വാർ ദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയർ ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.
∎وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
24=കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക.
∎رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ إِن تَكُونُواْ صَالِحِينَ فَإِنَّهُ كَانَ لِلأَوَّابِينَ غَفُورًا
25=നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക്‌ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.
∎وَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلاَ تُبَذِّرْ تَبْذِيرًا
26=കുടുംബബന്ധമുള്ളവന്ന്‌ അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും ( അവരുടെ അവകാശവും ) . നീ ( ധനം ) ദുര്‍വ്യയം ചെയ്ത്‌ കളയരുത്‌.
∎إِنَّ الْمُبَذِّرِينَ كَانُواْ إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا
27=തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്‍റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു.
∎وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاء رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلاً مَّيْسُورًا
28=നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട്‌ നിനക്കവരില്‍ നിന്ന്‌ തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട്‌ സൌമ്യമായ വാക്ക്‌ പറഞ്ഞ്‌ കൊള്ളുക
∎وَلاَ تَجْعَلْ يَدَكَ مَغْلُولَةً إِلَى عُنُقِكَ وَلاَ تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا
29=നിന്‍റെ കൈ നീ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടതാക്കരുത്‌. അത്‌ ( കൈ ) മുഴുവനായങ്ങ്‌ നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.
∎إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا
30=തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഉപജീവനമാര്‍ഗം വിശാലമാക്കികൊടുക്കുന്നു. ( ചിലര്‍ക്കത്‌ ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

∎وَلاَ تَقْتُلُواْ أَوْلادَكُمْ خَشْيَةَ إِمْلاقٍ نَّحْنُ نَرْزُقُهُمْ وَإِيَّاكُم إِنَّ قَتْلَهُمْ كَانَ خِطْءًا كَبِيرًا

31=ദാരിദ്ര്യഭയത്താൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവർക്കും നിങ്ങൾ ക്കും ഉപജീവനം നൽ കുന്നത്‌. അവരെ കൊല്ലുന്നത്‌ തീർ ച്ചയായും ഭീമമായ അപരാധമാകുന്നു.

∎وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً
32=നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീർ ച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാർ ഗവുമാകുന്നു.

∎وَلاَ تَقْتُلُواْ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلاَ يُسْرِف فِّي الْقَتْلِ إِنَّهُ كَانَ مَنْصُورًا
33=അല്ലാഹു പവിത്രത നൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവൻെറ അവകാശിക്ക്‌ നാം ( പ്രതിക്രിയ ചെയ്യാൻ ) അധികാരം വെച്ച്‌ കൊടുത്തിട്ടുണ്ട്‌. എന്നാൽ അവൻ കൊലയിൽ അതിരുകവിയരുത്‌. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനാകുന്നു.

∎وَلاَ تَقْرَبُواْ مَالَ الْيَتِيمِ إِلاَّ بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُواْ بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْؤُولاً
34=അനാഥയ്ക്ക്‌ പ്രാപ്തി എത്തുന്നത്‌ വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവൻെറ സ്വത്തിനെ നിങ്ങൾ സമീപിക്കരുത്‌. നിങ്ങൾ കരാർ നിറവേറ്റുക. തീർ ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

∎وَأَوْفُوا الْكَيْلَ إِذَا كِلْتُمْ وَزِنُواْ بِالْقِسْطَاسِ الْمُسْتَقِيمِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً
35=നിങ്ങൾ അളന്നുകൊടുക്കുകയാണെങ്കിൽ അളവ്‌ നിങ്ങൾ തികച്ചുകൊടുക്കുക. ശരിയായ തുലാസ്‌ കൊണ്ട്‌ നിങ്ങൾ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ്‌ ഉത്തമവും അന്ത്യഫലത്തിൽ ഏറ്റവും മെച്ചമായിട്ടുള്ളതും.

∎وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُوْلَئِكَ كَانَ عَنْهُ مَسْؤُولاً
36=നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിൻെറയും പിന്നാലെ നീ പോകരുത്‌. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

∎وَلاَ تَمْشِ فِي الأَرْضِ مَرَحًا إِنَّكَ لَن تَخْرِقَ الأَرْضَ وَلَن تَبْلُغَ الْجِبَالَ طُولاً
37=നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്‌. തീർ ച്ചയായും നിനക്ക്‌ ഭൂമിയെ പിളർ ക്കാനൊന്നുമാവില്ല. ഉയരത്തിൽ നിനക്ക്‌ പർവ്വതങ്ങൾ ക്കൊപ്പമെത്താനും ആവില്ല, തീർ ച്ച.

∎كُلُّ ذَلِكَ كَانَ سَيِّئُهُ عِندَ رَبِّكَ مَكْرُوهًا
38=അവയിൽ ( മേൽ പറഞ്ഞ കാര്യങ്ങളിൽ ) നിന്നെല്ലാം ദുഷിച്ചത്‌(വിപരീതം പ്രവർത്തിക്കുന്നത് ) നിൻെറ രക്ഷിതാവിങ്കൽ വെറുക്കപ്പെട്ടതാകുന്നു.

∎ذَلِكَ مِمَّا أَوْحَى إِلَيْكَ رَبُّكَ مِنَ الْحِكْمَةِ وَلاَ تَجْعَلْ مَعَ اللَّهِ إِلَهًا آخَرَ فَتُلْقَى فِي جَهَنَّمَ مَلُومًا مَّدْحُورًا
39=(ഇസ്‌ലാമിക രാഷ്ട്രത്തിന് ) നിൻെറ രക്ഷിതാവ്‌ നിനക്ക്‌ ബോധനം നൽകിയ ജ്ഞാനത്തിൽ പെട്ടതത്രെ അത്‌. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കിൽ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തിൽ എറിയപ്പെടുന്നതാണ്‌.

∎أَفَأَصْفَاكُمْ رَبُّكُم بِالْبَنِينَ وَاتَّخَذَ مِنَ الْمَلائِكَةِ إِنَاثًا إِنَّكُمْ لَتَقُولُونَ قَوْلاً عَظِيمًا

40=എന്നാൽ നിങ്ങളുടെ രക്ഷിതാവ്‌ ആൺ മക്കളെ നിങ്ങൾ ക്കു പ്രത്യേകമായി നൽ കുകയും, അവൻ മലക്കുകളിൽ നിന്ന്‌ പെൺ മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീർച്ചയായും ഗുരുതരമായ ഒരു വാക്ക്‌ തന്നെയാകുന്നു നിങ്ങൾ പറയുന്നത്‌.

∎وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِيَذَّكَّرُواْ وَمَا يَزِيدُهُمْ إِلاَّ نُفُورًا

41=അവർ ആലോചിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി ഈ ഖുർ ആനിൽ നാം ( കാര്യങ്ങൾ ) വിവിധ രൂപത്തിൽ വിവരിച്ചിട്ടുണ്ട്‌. എന്നാൽ അവർ ക്ക്‌(ദൈവീക വ്യവസ്ഥിതിയെ അവഗണിച്ചവർ ക്ക്) അത്‌അകൽ ച്ച വർ ദ്ധിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

∎قُل لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لاَّبْتَغَوْا إِلَى ذِي الْعَرْشِ سَبِيلاً
42=( നബിയേ, ) പറയുക: അവർ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കിൽ സിംഹാസനാധിപ൯െറ സ്ഥാനത്തെത്താൻ അവ൪ ( ആ ദൈവങ്ങൾ ) തീർച്ചയായും ശ്രമിക്കുമായിരുന്നു..

∎سُبْحَانَهُ وَتَعَالَى عَمَّا يَقُولُونَ عُلُوًّا كَبِيرًا
43=അവൻ എത്ര പരിശുദ്ധൻ! അവർ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവൻ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.

∎تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالأَرْضُ وَمَن فِيهِنَّ وَإِن مِّن شَيْءٍ إِلاَّ يُسَبِّحُ بِحَمْدِهِ وَلَكِن لاَّ تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيمًا غَفُورًا
44=ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവൻെറ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവൻെറ ) പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുകയില്ല. തീർച്ചയായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.

∎وَإِذَا قَرَأْتَ الْقُرْآنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ حِجَابًا مَّسْتُورًا
45=നീ ഖുർആൻ പാരായണം ചെയ്താൽ നിൻെറയും പരലോകത്തിൽ വിശ്വസിക്കാത്തവരുടെയും ഇടയിൽ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.

∎وَجَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْا عَلَى أَدْبَارِهِمْ نُفُورًا
46=അവരത്‌ ഗ്രഹിക്കുന്നതിന്‌ ( തടസ്സമായി ) അവരുടെ ഹൃദയങ്ങളിൻമേൽ നാം മൂടികൾ വെക്കുന്നതും, അവരുടെ കാതുകളിൽ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുർആൻ പാരായണത്തിൽ നിൻെറ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാൽ അവർ വിറളിയെടുത്ത്‌ പുറം തിരിഞ്ഞ്‌ പോകുന്നതാണ്‌.

∎نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَى إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلاَّ رَجُلاً مَّسْحُورًا
47=നീ പറയുന്നത്‌ അവർശ്രദ്ധിച്ച്‌ കേൾക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവർ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവർ സ്വകാര്യം പറയുന്ന സന്ദർഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാ ണ്‌ നിങ്ങൾ പിന്തുടരുന്നത്‌ എന്ന്‌ ( നിന്നെ പരിഹസിച്ചുകൊണ്ട്‌ ) അക്രമികൾ പറയുന്ന സന്ദർഭവും ( നമുക്ക്‌ നല്ലവണ്ണം അറിയാം. )

∎انظُرْ كَيْفَ ضَرَبُواْ لَكَ الأَمْثَالَ فَضَلُّواْ فَلاَ يَسْتَطِيعُونَ سَبِيلاً
48=( നബിയേ, ) നോക്കൂ; എങ്ങനെയാണ്‌ അവർ നിനക്ക്‌ ഉപമകൾ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവർ പിഴച്ചു പോയിരിക്കുന്നു. അതിനാൽ അവർക്ക്‌(നേരായ) ഒരു മാർഗവും പ്രാപിക്കാൻ സാധിക്കുകയില്ല.

∎وَقَالُواْ أَئِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا
49=അവർ പറഞ്ഞു: നാം എല്ലുകളും ജീർണാവശിഷ്ടങ്ങളുമായിക്കഴിഞ്ഞാൽ തീർച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതാണോ ?

∎قُل كُونُواْ حِجَارَةً أَوْ حَدِيدًا

50=( നബിയേ, ) നീ പറയുക: നിങ്ങൾ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.

∎أَوْ خَلْقًا مِّمَّا يَكْبُرُ فِي صُدُورِكُمْ فَسَيَقُولُونَ مَن يُعِيدُنَا قُلِ الَّذِي فَطَرَكُمْ أَوَّلَ مَرَّةٍ فَسَيُنْغِضُونَ إِلَيْكَ رُؤُوسَهُمْ وَيَقُولُونَ مَتَى هُوَ قُلْ عَسَى أَن يَكُونَ قَرِيبًا

51=അല്ലെങ്കിൽ നിങ്ങളുടെ മനസ്സുകളിൽ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോൾ , ആരാണ്‌ ഞങ്ങളെ ( ജീവിതത്തിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരിക? എന്ന്‌ അവർ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവൻ തന്നെ എന്ന്‌ നീ പറയുക. അപ്പോൾ നിന്‍റെ നേരെ ( നോക്കിയിട്ട്‌ ) അവർ തലയാട്ടിക്കൊണ്ട്‌ പറയും: എപ്പോഴായിരിക്കും അത്‌ ? നീ പറയുക അത്‌ അടുത്ത്‌ തന്നെ ആയേക്കാം.

∎يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِن لَّبِثْتُمْ إِلاَّ قَلِيلاً
52=അതെ, അവൻ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച്‌ കൊണ്ട്‌ നിങ്ങൾ ഉത്തരം നൽകുകയും ചെയ്യുന്ന ദിവസം. ( മരണത്തിനും ഉയർത്തെഴുന്നേൽപിനുമിടക്ക് ) വളരെ കുറച്ച്‌ മാത്രമേ നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന്‌ നിങ്ങൾ വിചാരിക്കുകയും ചെയ്യും.

∎وَقُل لِّعِبَادِي يَقُولُواْ الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلإِنسَانِ عَدُوًّا مُّبِينًا
53=നീ എ൯െറ ദാസന്മാരോട്‌ പറയുക; അവർ പറയുന്നത്‌ ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീർച്ചയായും പിശാച്‌ അവർക്കിടയിൽ ( കുഴപ്പം ) ഇളക്കിവിടുന്നു. തീർച്ചയായും പിശാച്‌ മനുഷ്യന്ന്‌ പ്രത്യക്ഷ ശത്രുവാകുന്നു.

∎رَّبُّكُمْ أَعْلَمُ بِكُمْ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ وَمَا أَرْسَلْنَاكَ عَلَيْهِمْ وَكِيلاً
54=നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവ൯ ഉദ്ദേശിക്കുന്ന പക്ഷം അവൻ നിങ്ങളോട്‌ കരുണ കാണിക്കും.അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്ന പക്ഷം അവൻ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേൽ മേൽനോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.

∎وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالأَرْضِ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَى بَعْضٍ وَآتَيْنَا دَاوُودَ زَبُورًا
55=നിൻെറ രക്ഷിതാവ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീർച്ചയായും പ്രവാചകൻമാരിൽ ചിലർക്ക്‌ ചിലരേക്കാൾനാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌. ദാവൂദിന്‌ നാം സബൂർ എന്ന വേദം നൽകുകയും ചെയ്തിരിക്കുന്നു..

∎قُلِ ادْعُواْ الَّذِينَ زَعَمْتُم مِّن دُونِهِ فَلاَ يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلاَ تَحْوِيلاً
56=( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങൾ വാദിച്ച്‌ പോന്നവരെ നിങ്ങൾവിളിച്ച്‌ (ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികൾക്കും പ്രയാശങ്ങൾക്കുമുള്ള പരിഹാരത്തിനായി സമീപിച്ചു)നോക്കൂ. നിങ്ങളിൽ നിന്ന്‌ ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ ദുസ്ഥിതിക്ക്‌ ) മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ(ദൈവീക വ്യവസ്ഥിതിക്ക് പകരം നിങ്ങൾ കാണുന്നവരുടെ) അധീനത്തിലില്ല.

∎أُوْلَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
57=അവർ വിളിച്ച്‌ കൊണ്ടിരിക്കുന്നത്‌ ആരെയാണോ അവർ തന്നെ (അവരുടെ ആവശ്യംനിറവേറ്റികിട്ടുവാൻ)തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തിൽ അല്ലാഹുവോട്‌ ഏറ്റവും അടുത്തവർ തന്നെ ( അപ്രകാരം തേടുന്നു. ) അവർ അവൻെറ കാരുണ്യം ആഗ്രഹിക്കുകയും അവൻെറ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിൻെറ രക്ഷിതാവിൻെറ ശിക്ഷ തീർച്ചയായും ഭയപ്പെടേണ്ടതാകുന്നു.

∎وَإِن مَّن قَرْيَةٍ إِلاَّ نَحْنُ مُهْلِكُوهَا قَبْلَ يَوْمِ الْقِيَامَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا كَانَ ذَلِك فِي الْكِتَابِ مَسْطُورًا
58=ഉയിർത്തെഴുന്നേൽപിനിൻെറ ദിവസത്തിന്‌ മുമ്പായി നാം നശിപ്പിച്ച്‌ കളയുന്നതോ അല്ലെങ്കിൽ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ(ദൈവീക വവ്യവസ്ഥിതിയെ അവഗണിച്ച) ഒരു രാജ്യവുമില്ല. അത്‌ പ്രമാണത്തിൽ(പ്രകൃതിനിയമത്തിൽ) രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.

∎وَمَا مَنَعَنَا أَن نُّرْسِلَ بِالآيَاتِ إِلاَّ أَن كَذَّبَ بِهَا الأَوَّلُونَ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُواْ بِهَا وَمَا نُرْسِلُ بِالآيَاتِ إِلاَّ تَخْوِيفًا
59=നാം ദൃഷ്ടാന്തങ്ങൾ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂർവ്വികന്മാർ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌. നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നൽകുകയുണ്ടായി. എന്നിട്ട്‌ അവർ അതിന്‍റെ കാര്യത്തിൽ അക്രമം പ്രവർത്തിച്ചു. ഭയപ്പെടുത്താൻ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങൾ അയക്കുന്നത്‌

 

∎وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلاَّ فِتْنَةً لِّلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلاَّ طُغْيَانًا كَبِيرًا

 60=തീർച്ചയായും നിൻെറ രക്ഷിതാവ്‌ മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന്‌ നാം നിന്നോട്‌ പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. നിനക്ക്‌ നാം കാണിച്ചുതന്ന ആ ദർശനത്തെ നാം ജനങ്ങൾക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുർആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും ( ഒരു പരീക്ഷണമാക്കിയിരിക്കുന്നു. ) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാൽ. വലിയ ധിക്കാരം മാത്രമാണ്‌ അത്‌ (നിഷേധം)അവർക്ക്‌ വർദ്ധിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്‌.

∎وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ إِلاَّ إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا

61=നിങ്ങൾ ആദമിന്‌ പ്രണാമം ചെയ്യുക(അല്ലാഹവിന്‍റെ വ്യവസ്ഥിതിയുടെ പ്രതിനിധിയായി ആദമിനെ സര്‍വ്വാത്മനാ അംഗീകരിക്കുക) എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അപ്പോൾ അവർ പ്രണമിച്ചു(അപാകാരം അംഗീകരിച്ചു). ഇബ്ലീസൊഴികെ.അവന്‍ പറഞ്ഞു: നീ കളിമണ്ണിനാൽ സൃഷ്ടിച്ചവന്ന്‌ ഞാ൯ പ്രണാമം ചെയ്യുകയോ?(നി൯െറ ഖിലാഫത്തി൯െറ-ഭൂമിയിലെ നി൯െറ രാഷ്ട്രീയ വ്യവസ്ഥിതിയുടെ-ഖലീഫ-പതിനിധി-യായി മണ്ണിനാൽ സൃഷ്ടിച്ച ആദമിനെ തീയ്യാൽ സൃഷ്ട്ടിക്കപ്പെട്ട ഞാൻ അംഗീകരിക്കുകയോ?)

∎قَالَ أَرَأَيْتَكَ هَذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَى يَوْمِ الْقِيَامَةِ لأَحْتَنِكَنَّ ذُرِّيَّتَهُ إِلاَّ قَلِيلاً
62=അവൻ പറഞ്ഞു:(ഭൂമിയിൽ പ്രാതിനിധ്യം നൽകി)എന്നെക്കാൾ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീർ ച്ചയായും ഉയിർ ത്തെഴുന്നേൽ പി൯െറ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവ൯െറ സന്തതികളിൽ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാൻ(എ൯െറ വ്യവസ്ഥിതിക്ക്) കീഴ്പെടുത്തുക തന്നെ ചെയ്യും.

∎قَالَ اذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاء مَّوْفُورًا
63=അവ൯ ( അല്ലാഹു ) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരിൽ നിന്ന്‌ വല്ലവരും നിന്നെ(നിർമ്മിത വ്യവസ്ഥിതിയെ) പിന്തുടരുന്ന പക്ഷം നിങ്ങൾക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ.

∎وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الأَمْوَالِ وَالأَوْلادِ وَعِدْهُمْ وَمَا يَعِدُهُمُ الشَّيْطَانُ إِلاَّ غُرُورًا
64=അവരിൽ നിന്ന്‌ നിനക്ക്‌ സാധ്യമായവരെ നി൯െറ ശബ്ദം മുഖേന നീ ഇളക്കിവിട്ട്‌ കൊള്ളുക. അവർക്കെതിരിൽ നി൯െറ കുതിരപ്പടയെയും കാലാൾപ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത്‌ കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക്‌ ചേരുകയും അവർക്കു നീ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തുകൊള്ളുക.

പിശാച്‌(അവ൯െറ വ്യവസ്ഥിതി മുഖേന) അവരോട്‌ ചെയ്യുന്ന വാഗ്ദാനം (കടുത്ത)വഞ്ചന മാത്രമാകുന്നു.

∎إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ وَكَفَى بِرَبِّكَ وَكِيلاً
65=തീർച്ചയായും എ൯െറ ദാസൻമാരാരോ(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവർ) അവരുടെ മേൽ നിനക്ക്‌ യാതൊരു അധികാരവുമില്ല. (അവരുടെ)കൈകാര്യകർത്താവായി നി൯െറ രക്ഷിതാവ്‌ തന്നെ മതി.

∎رَّبُّكُمُ الَّذِي يُزْجِي لَكُمُ الْفُلْكَ فِي الْبَحْرِ لِتَبْتَغُواْ مِن فَضْلِهِ إِنَّهُ كَانَ بِكُمْ رَحِيمًا
66=നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങൾക്ക്‌ വേണ്ടി കടലിലൂടെ കപ്പൽ ഓടിക്കുന്നവനാകുന്നു.അവ൯െറ ഔദാര്യത്തിൽ നിന്ന്‌ നിങ്ങൾ തേടിക്കൊണ്ട്‌ വരുന്നതിന്‌ വേണ്ടിയത്രെ അത്‌. തീർച്ചയായും അവൻ നിങ്ങളോട്‌ ഏറെ കരുണയുള്ളവനാകുന്നു.

∎وَإِذَا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَن تَدْعُونَ إِلاَّ إِيَّاهُ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ وَكَانَ الإِنسَانُ كَفُورًا
67=കടലിൽ വെച്ച്‌ നിങ്ങൾക്ക്‌ കഷ്ടത ( അപായം ) നേരിട്ടാൽ അവൻ ഒഴികെ, നിങ്ങൾ ആരെയെല്ലാം വിളിച്ച്‌ പ്രാർത്ഥിച്ചിരുന്നുവോ അവർ അപ്രത്യക്ഷരാകും. എന്നാൽ നിങ്ങളെ അവൻ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോൾ നിങ്ങൾ തിരിഞ്ഞുകളയുകയായി. മനുഷ്യൻ ഏറെ നന്ദികെട്ടവനായിരിക്കുന്നു.

∎أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ الْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لاَ تَجِدُواْ لَكُمْ وَكِيلاً
68=കരയുടെ ഭാഗത്ത്‌ തന്നെ അവൻ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കിൽ അവൻ നിങ്ങളുടെ നേരെ ഒരു ചരൽ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏൽക്കാൻ യാതൊരാളെയും നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ?

∎أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَى فَيُرْسِلَ عَلَيْكُمْ قَاصِفاً مِّنَ الرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ثُمَّ لاَ تَجِدُواْ لَكُمْ عَلَيْنَا بِهِ تَبِيعًا
69=അതല്ലെങ്കിൽ മറ്റൊരു പ്രാവശ്യം അവൻ നിങ്ങളെ അവിടേക്ക്‌ ( കടലിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ പോകുകയും, എന്നിട്ട്‌ നിങ്ങളുടെ നേർക്ക്‌ അവൻ ഒരു തകർപ്പന്‍ കാറ്റയച്ചിട്ട്‌ നിങ്ങള്‍ നന്ദികേട്‌ കാണിച്ചതിന്‌ നിങ്ങളെ അവന്‍ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തിൽ നിങ്ങൾക്ക്‌ വേണ്ടി നമുക്കെതിരിൽ നടപടി എടുക്കാൻ യാതൊരാളെയും നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ?

∎وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً

70=തീർച്ചയായും (പ്രപഞ്ചിക സുരക്ഷിതത്വം സംരക്ഷിച്ചു നിലനിർത്തുന്ന, ദൈവീക വ്യവസ്ഥിതിയുടെ പ്രതിനിധ്യം ഏറ്റെടുക്കുക വഴി )ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക്‌ നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.
 
∎يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُولَئِكَ يَقْرَؤُونَ كِتَابَهُمْ وَلاَ يُظْلَمُونَ فَتِيلاً

71=എല്ലാ മനുഷ്യരെയും അവരുടെ(രാഷ്ട്രീയ) നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) അപ്പോൾ ആർക്ക്‌ തൻെറ ( പ്രവർത്തനങ്ങളുടെ ) രേഖ തൻെറ വലതുകൈയ്യിൽ നൽകപ്പെട്ടുവോ അത്തരക്കാർ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.

∎وَمَن كَانَ فِي هَذِهِ أَعْمَى فَهُوَ فِي الآخِرَةِ أَعْمَى وَأَضَلُّ سَبِيلاً
72=(അല്ലാഹു വിൻെറ വ്യവസ്ഥിതിക്ക് നേരെ)വല്ലവനും ഈ ലോകത്ത്‌ അന്ധനായിരുന്നാൽ പരലോകത്തും അവൻ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.

∎وَإِن كَادُواْ لَيَفْتِنُونَكَ عَنِ الَّذِي أَوْحَيْنَا إِلَيْكَ لِتَفْتَرِيَ عَلَيْنَا غَيْرَهُ وَإِذًا لاَّتَّخَذُوكَ خَلِيلاً
73=തീർച്ചയായും നാം നിനക്ക്‌ ബോധനം നൽകിയിട്ടുള്ളതിൽ(അല്ലാഹുവിൻെറ വ്യവസ്ഥിതിയിൽ) നിന്ന്‌ അവർ നിന്നെ തെറ്റിച്ചുകളയാൻ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേൽ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ്‌ ( അവർ ആഗ്രഹിക്കുന്നത്‌ ). അപ്പോൾ അവർ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.

∎وَلَوْلاَ أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلاً
74=നിന്നെ നാം ഉറപ്പിച്ചു നിർത്തിയിട്ടില്ലായിരുന്നുവെങ്കിൽ തീർച്ചയായും നീ അവരിലേക്ക്‌(നിർമ്മിത വ്യവസ്ഥിതിയിലേക്ക്) അൽപമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.

∎إِذَاً لَّأَذَقْنَاكَ ضِعْفَ الْحَيَاةِ وَضِعْفَ الْمَمَاتِ ثُمَّ لاَ تَجِدُ لَكَ عَلَيْنَا نَصِيرًا
75=എങ്കിൽ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക്‌ ആസ്വദിപ്പിക്കുന്നത്‌. പിന്നീട്‌ നമുക്കെതിരിൽ നിനക്ക്‌ സഹായം നൽകാൻ യാതൊരാളെയും നീ കണ്ടെത്തുകയില്ല

∎وَإِن كَادُواْ لَيَسْتَفِزُّونَكَ مِنَ الأَرْضِ لِيُخْرِجُوكَ مِنْهَا وَإِذًا لاَّ يَلْبَثُونَ خِلافَكَ إِلاَّ قَلِيلاً
76=തീർച്ചയായും അവർ നിന്നെ രാജ്യത്ത് നിന്ന് വിരട്ടി വിടുവാൻ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന്‌ പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കിൻ നിൻെറ(പുറത്താക്കലിന്‌ ) ശേഷം കുറച്ച്‌ കാലമല്ലാതെ അവർ (നിഷേധവുമായി ആ രാജ്യത്ത്)താമസിക്കുകയില്ല.

∎سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا وَلاَ تَجِدُ لِسُنَّتِنَا تَحْوِيلاً
77=നിനക്ക്‌ മുമ്പ്‌ നാം അയച്ച നമ്മുടെ ദൂതൻമാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ. നമ്മുടെ നടപടിക്രമത്തിന്‌ യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.

∎أَقِمِ الصَّلاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا
78=സൂര്യൻ ( ആകാശമദ്ധ്യത്തിൽ നിന്ന്‌ ) തെറ്റിയത്‌ മുതൽ രാത്രി ഇരുട്ടുന്നത്‌ വരെ ( നിശ്ചിത സമയങ്ങളിൽ ) നീ acheter viagra നമസ്കാരം മുറപ്രകാരം നിർവഹിക്കുക ഖുർആൻ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും ( നിലനിർത്തുക ) തീർച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുർആൻപാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.

∎وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا
79=രാത്രിയിൽ നിന്ന്‌ അൽപസമയം നീ ഉറക്കമുണർന്ന്‌ അതോടെ ( ഖുർആൻ പാരായണത്തോടെ ) നമസ്കരിക്കുകയും ചെയ്യുക. അത്‌ നിനക്ക്‌ കൂടുതലായുള്ള ഒരു പുണ്യകർമ്മമാകുന്നു. നിൻെറ രക്ഷിതാവ്‌ നിന്നെ സ്തുത്യർഹമായ ഒരു സ്ഥാനത്ത്‌ നിയോഗിച്ചേക്കാം.

∎وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا

80=എൻെറ രക്ഷിതാവേ, സത്യത്തിൻെറ പ്രവേശനമാർഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിൻെറ ബഹിർഗ്ഗമനമാർഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിൻെറ പക്കൽ നിന്ന്‌ എനിക്ക്‌ സഹായകമായ ഒരു ആധികാരിക ശക്തി നീ ഏർപെടുത്തിത്തരികയും ചെയ്യേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.
∎وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا

81=സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീർച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക.

∎وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إِلاَّ خَسَارًا
82=സത്യവിശ്വാസികൾ ക്ക്‌(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവർക്ക്‌ ) ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുർ ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികൾ ക്ക്‌(വ്യവസ്ഥിതിയെ അവഗണിച്ചവർക്ക്) അത്‌ നഷ്ടമല്ലാതെ ( മറ്റൊന്നും ) വർ ദ്ധിപ്പിക്കുന്നില്ല.

∎وَإِذَا أَنْعَمْنَا عَلَى الإِنسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ كَانَ يَؤُوسًا
83=നാം മനുഷ്യന്ന്‌ അനുഗ്രഹം ചെയ്ത്‌ കൊടുത്താൽ അവൻ തിരിഞ്ഞുകളയുകയും, അവൻെറ പാട്ടിന്‌ മാറിപ്പോകുകയും ചെയ്യുന്നു. അവന്ന്‌ ദോഷം ബാധിച്ചാലാകട്ടെ അവൻ വളരെ നിരാശനായിരിക്കുകയും ചെയ്യും.

∎قُلْ كُلٌّ يَعْمَلُ عَلَى شَاكِلَتِهِ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَى سَبِيلاً
84=പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കൂടുതൽ ശരിയായ മാർഗം സ്വീകരിച്ചവൻ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാകുന്നു.

∎وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّن الْعِلْمِ إِلاَّ قَلِيلاً
85=നിന്നോടവർ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എൻെറ രക്ഷിതാവിൻെറ കാര്യത്തിൽ പെട്ടതാകുന്നു. അറിവിൽ നിന്ന്‌ അൽപമല്ലാതെ നിങ്ങൾക്ക്‌ നൽകപ്പെട്ടിട്ടില്ല.

∎وَلَئِن شِئْنَا لَنَذْهَبَنَّ بِالَّذِي أَوْحَيْنَا إِلَيْكَ ثُمَّ لاَ تَجِدُ لَكَ بِهِ عَلَيْنَا وَكِيلاً
86=തീർച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിനക്ക്‌ നാം നൽകിയ സന്ദേശം നാം പിൻവലിക്കുമായിരുന്നു. പിന്നീട്‌ അതിൻെറ കാര്യത്തിൽനമുക്കെതിരായി നിനക്ക്‌ ഭരമേൽപിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.

∎إِلاَّ رَحْمَةً مِّن رَّبِّكَ إِنَّ فَضْلَهُ كَانَ عَلَيْكَ كَبِيرًا
87=നിൻെറ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിൻെറ മേൽ അവൻെറ അനുഗ്രഹം തീർച്ചയായും മഹത്തരമായിരിക്കുന്നു.

∎قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا
88=( നബിയേ, ) പറയുക: ഈ ഖുർആൻ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന്‌ അവർ കൊണ്ട്‌ വരികയില്ല. അവരിൽ ചിലർ ചിലർക്ക്‌ പിന്തുണ നൽകുന്നതായാൽ പോലും.

∎وَلَقَدْ صَرَّفْنَا لِلنَّاسِ فِي هَذَا الْقُرْآنِ مِن كُلِّ مَثَلٍ فَأَبَى أَكْثَرُ النَّاسِ إِلاَّ كُفُورًا
89=തീർച്ചയായും ഈ ഖുർആനിൽ എല്ലാവിധ ഉപമകളും ജനങ്ങൾക്ക്‌ വേണ്ടി വിവിധ രൂപത്തിൽ നാം വിവരിച്ചിട്ടുണ്ട്‌. എന്നാൽ.ൽ മനുഷ്യരിൽ അധികപേർക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.

∎وَقَالُواْ لَن نُّؤْمِنَ لَكَ حَتَّى تَفْجُرَ لَنَا مِنَ الأَرْضِ يَنبُوعًا

90=അവർ പറഞ്ഞു: ഈ ഭൂമിയിൽ നിന്ന്‌ നീ ഞങ്ങൾക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയേ ഇല്ല.

∎وْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ الأَنْهَارَ خِلالَهَا تَفْجِيرًا

91=അല്ലെങ്കിൽ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികൾ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ.

∎أَوْ تُسْقِطَ السَّمَاء كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِيَ بِاللَّهِ وَالْمَلائِكَةِ قَبِيلاً
92=അല്ലെങ്കിൽ നീ ജൽപിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേൽ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കിൽ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ.

∎أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَى فِي السَّمَاء وَلَن نُّؤْمِنَ لِرُقِيِّكَ حَتَّى تُنَزِّلَ عَلَيْنَا كِتَابًا نَّقْرَؤُهُ قُلْ سُبْحَانَ رَبِّي هَلْ كُنتُ إِلاَّ بَشَرًا رَّسُولاً
93=അല്ലെങ്കിൽ നിനക്ക്‌ സ്വർണ്ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കിൽ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങൾ ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല. ( നബിയേ, ) പറയുക: എൻെറ രക്ഷിതാവ്‌ എത്ര പരിശുദ്ധൻ ! ഞാനൊരു മനുഷ്യൻ മാത്രമായ ദൂതനല്ലേ ?

∎وَمَا مَنَعَ النَّاسَ أَن يُؤْمِنُواْ إِذْ جَاءَهُمُ الْهُدَى إِلاَّ أَن قَالُواْ أَبَعَثَ اللَّهُ بَشَرًا رَّسُولاً
94=ജനങ്ങൾക്ക്‌ സൻ മാർഗം വന്നപ്പോൾ അവർ അത്‌ വിശ്വസിക്കുന്നതിന്‌ തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക്‌ മാത്രമായിരുന്നു.

∎قُل لَّوْ كَانَ فِي الأَرْضِ مَلائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاء مَلَكًا رَّسُولاً
95=( നബിയേ, ) പറയുക: ഭൂമിയിലുള്ളത്‌ ശാന്തരായി നടന്ന്‌ പോകുന്ന മലക്കുകളായിരുന്നെങ്കിൽ അവരിലേക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.

∎قُلْ كَفَى بِاللَّهِ شَهِيدًا بَيْنِي وَبَيْنَكُمْ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا
96=നീ പറയുക: എനിക്കും നിങ്ങൾ ക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. തീർ ച്ചയായും അല്ലാഹു തൻെറ ദാസൻ മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

∎وَمَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَاء مِن دُونِهِ وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَى وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا مَّأْوَاهُمْ جَهَنَّمُ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا
97=അല്ലാഹു ആരെ നേർവഴി(ദൈവീക വ്യവസ്ഥിതി )യിലാക്കുന്നുവോ അവനാണ്‌ നേർ മാർ ഗം പ്രാപിച്ചവൻ .അവന്‍ ആരെ ദുർ മാർ ഗത്തിലാക്കുന്നുവോ, അവർ ക്ക്‌ അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിർ ത്തെഴുന്നേൽ പിൻെറ നാളിൽ മുഖം നിലത്ത്‌ കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത്‌ അണഞ്ഞ്‌ പോകുമ്പോഴെല്ലാം നാം അവർ ക്ക്‌ ജ്വാല കൂട്ടികൊടുക്കുന്നതാണ്‌.

∎ذَلِكَ جَزَاؤُهُم بِأَنَّهُمْ كَفَرُواْ بِآيَاتِنَا وَقَالُواْ أَئِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا
98=അവർ നമ്മുടെ(വ്യവസ്ഥിതിക്ക് വേണ്ടി അവതരിപ്പിച്ച ) വചനങ്ങളെ നിഷേധിച്ചതിനും, ഞങ്ങൾ എല്ലുകളും ജീർ ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങൾ ഉയിർ ത്തെഴുന്നൽ പിക്കപ്പെടുന്നത്‌ എന്ന്‌ അവർ പറഞ്ഞതിനും അവർക്കുള്ള പ്രതിഫലമത്രെ അത്‌.

∎أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ قَادِرٌ عَلَى أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلاً لاَّ رَيْبَ فِيهِ فَأَبَى الظَّالِمُونَ إِلاَّ كُفُورًا
99=ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാൻ ശക്തനാണ്‌ എന്ന്‌ ഇവർ മനസ്സിലാക്കിയിട്ടില്ലേ? ഇവർക്ക്‌ അവൻ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്‌. അതിൽ സംശയമേ ഇല്ല. എന്നാൽ നന്ദികേട്‌ കാണിക്കാനല്ലാതെ ഈ അക്രമികൾക്ക്‌ മനസ്സ്‌ വന്നില്ല.

∎قُل لَّوْ أَنتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الإِنفَاقِ وَكَانَ الإِنسَانُ قَتُورًا

100=( നബിയേ, ) പറയുക: എൻെറ രക്ഷിതാവിൻെറ കാരുണ്യത്തിൻെറ ഖജനാവുകൾ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കിൽ ചെലവഴിച്ച്‌ തീർന്ന്‌ പോകുമെന്ന്‌ ഭയന്ന്‌ നിങ്ങൾ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യൻ കടുത്ത ലുബ്ധനാകുന്നു.

∎وَلَقَدْ آتَيْنَا مُوسَى تِسْعَ آيَاتٍ بَيِّنَاتٍ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَى مَسْحُورًا

101=തീർ ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങൾ നൽ കുകയുണ്ടായി. 
ഇസ്രായീൽ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക:അദ്ദേഹം അവരുടെ(ഈജിപ്തിലെ ഭരണാധി കാരികളുടെ ) അടുത്ത്‌(രാജ്യത്തിനുള്ള സന്ദേശവുമായി) ചെന്നപ്പോൾ (രാഷ്ട്രത്തലവൻ )ഫിർ ഔന്‍പറഞ്ഞു, മൂസാ! തീർച്ചയായും നിന്നെ ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌.

∎قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَؤُلاء إِلاَّ رَبُّ السَّمَاوَاتِ وَالأَرْضِ بَصَائِرَ وَإِنِّي لَأَظُنُّكَ يَا فِرْعَوْنُ مَثْبُورًا
102=അദ്ദേഹം ( ഫിർ ഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീർച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിർ ഔനേ, തീർച്ചയായും നീ നാശമടഞ്ഞവൻ തന്നെ എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

∎فَأَرَادَ أَن يَسْتَفِزَّهُم مِّنَ الأَرْضِ فَأَغْرَقْنَاهُ وَمَن مَّعَهُ جَمِيعًا
103=അപ്പോൾ അവരെ ( ഇസ്രായീല്യരെ ആ )രാജ്യത്ത് നിന്ന് വിരട്ടിയോടിക്കുവാനാണ്‌ അവൻ ഉദ്ദേശിച്ചത്‌. അതിനാൽ അവനെയും അവൻെറ കൂടെയുള്ളവരെയും മുഴുവൻ നാം മുക്കിനശിപ്പിച്ചു.

∎وَقُلْنَا مِن بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُواْ الأَرْضَ فَإِذَا جَاءَ وَعْدُ الآخِرَةِ جِئْنَا بِكُمْ لَفِيفًا
104=അവൻെറ (രാഷ്ട്രത്തലവന്മാരുടെ നാശത്തിനു ) ശേഷം നാം ഇസ്രായീൽ സന്തതികളോട്‌ ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങൾ ഈ രാജ്യത്ത്(എന്റെ വ്യവസ്ഥിതിക്ക് കീഴ്‌പ്പെട്ട്)
താമസിച്ച്‌ കൊള്ളുക. അനന്തരം പരലോകത്തിൻെറ വാഗ്ദാനം വന്നെത്തിയാൽ നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്‌.

∎وَبِالْحَقِّ أَنزَلْنَاهُ وَبِالْحَقِّ نَزَلَ وَمَا أَرْسَلْنَاكَ إِلاَّ مُبَشِّرًا وَنَذِيرًا
105=സത്യത്തോടുകൂടിയാണ്‌ നാം അത്‌ ( ഖുർ ആൻ ) അവതരിപ്പിച്ചത്‌. സത്യത്തോട്‌ കൂടിത്തന്നെ അത്‌ അവതരിക്കുകയും ചെയ്തിരിക്കുന്നു. (ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളു ന്നവർക്ക് ) സന്തോഷവാർ ത്ത അറിയിക്കുന്നവനും (അതവഗണിക്കുന്നവർക്ക് ഇഹ-പര ശിക്ഷയെ കുറിച്ച് ) താക്കീത്‌ നൽ കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

∎وَقُرْآناً فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنزِيلاً

106=നീ ജനങ്ങൾക്ക്‌ സാവകാശത്തിൽ ഓതികൊടുക്കേണ്ടതിനായി ഖുർആനിനെ നാം ( പല ഭാഗങ്ങളായി ) വേർ തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.

∎لْ آمِنُواْ بِهِ أَوْ لاَ تُؤْمِنُواْ إِنَّ الَّذِينَ أُوتُواْ الْعِلْمَ مِن قَبْلِهِ إِذَا يُتْلَى عَلَيْهِمْ يَخِرُّونَ لِلأَذْقَانِ سُجَّدًا
107=( നബിയേ, ) പറയുക: നിങ്ങൾ ഇതിൽ ( ഖുർ ആനിൽ ) വിശ്വസിച്ച്‌ കൊള്ളുക. അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക. തീർച്ചയായും ഇതിന്‌ മുമ്പ്‌ ( ദിവ്യ ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവർക്ക്‌ ഇത്‌ വായിച്ചുകേൾ പിക്കപ്പെട്ടാൽ അവർ പ്രണമിച്ച്‌ കൊണ്ട്‌ മുഖം കുത്തി വീഴുന്നതാണ്‌.

∎وَيَقُولُونَ سُبْحَانَ رَبِّنَا إِن كَانَ وَعْدُ رَبِّنَا لَمَفْعُولاً
108=അവർ പറയും: ഞങ്ങളുടെ രക്ഷിതാവ്‌ എത്ര പരിശുദ്ധൻ ! തീർ ച്ചയായും ഞങ്ങളുടെ രക്ഷിതാവിൻെറ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു.

∎وَيَخِرُّونَ لِلأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا
109=അവർ കരഞ്ഞുകൊണ്ട്‌ മുഖം കുത്തി വീഴുകയും അതവർ ക്ക്‌ വിനയം വർ ദ്ധിപ്പിക്കുകയും ചെയ്യും.

∎قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
110=( നബിയേ, ) പറയുക: നിങ്ങൾ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കിൽ റഹ്മാൻ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽ കൃഷ്ടമായ നാമങ്ങൾ . നിൻെറ പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാർ ഗം നീ തേടിക്കൊള്ളുക.

∎وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَم يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ وَكَبِّرْهُ تَكْبِيرًا

111=സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തിൽ പങ്കാളിയില്ലാത്തവനും നിന്ദ്യതയിൽ നിന്ന്‌ രക്ഷിക്കാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക.

********

 

[(*)ദൈവീക വ്യവസ്ഥിതിയെ അവഗണിക്കുന്നതോടെ അവ രുടെ ജീവിതത്തിൽ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെ സ്ഥാപിച്ചു കഴിഞ്ഞു .കാരണം അല്ലാഹുവിൻെറതല്ലാത്ത മറ്റൊരു ദീനിൻെറ(രാഷ്ട്രീയ വ്യവസ്ഥി തിയുടെ) പൂർ ണ്ണ നിയന്ത്ര ണ ത്തിലാനവർ].