വിശുദ്ധ ഖുർആൻ അദ്ധ്യായം19( മര്‍യം )

 

 

سم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻെറ നാമത്തിൽ.

❀ك ه ي ع ص
1=കാഫ്‌-ഹാ-യാ-ഐൻ-സ്വാദ്‌.

❀ذِكْرُ رَحْمَةِ رَبِّكَ عَبْدَهُ زَكَرِيَّا
2=നിൻെറ രക്ഷിതാവ്‌ തൻെറ ദാസനായ സകരിയ്യായ്ക്ക്‌ ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്‌.

❀إِذْ نَادَى رَبَّهُ نِدَاء خَفِيًّا
3=( അതായത്‌ ) അദ്ദേഹം തൻെറ രക്ഷിതാവിനെ പതുക്കെ വിളിച്ച്‌ പ്രാർത്ഥിച്ച സന്ദർഭം.

❀قَالَ رَبِّ إِنِّي وَهَنَ acheter viagra الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا
4=അദ്ദേഹം പറഞ്ഞു: എൻെറ രക്ഷിതാവേ, എൻെറ എല്ലുകൾ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കിൽ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എൻെറ രക്ഷിതാവേ, നിന്നോട്‌ പ്രാർത്ഥിച്ചിട്ട്‌ ഞാൻ ഭാഗ്യം കെട്ടവനായിട്ടില്ല.

❀وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا
5=എനിക്ക്‌ പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക്‌ ഭയമാകുന്നു. എൻെറ ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അതിനാൽ നിൻെറ പക്കൽ നിന്ന്‌ നീ എനിക്ക്‌ ഒരു ബന്ധുവെ ( അവകാശിയെ ) നൽകേണമേ.

❀يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ وَاجْعَلْهُ رَبِّ رَضِيًّا
6=എനിക്ക്‌ അവൻ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ്‌ കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എൻെറ രക്ഷിതാവേ, അവനെ നീ ( ഏവർക്കും ) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.

❀يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلامٍ اسْمُهُ يَحْيَى لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا
7=ഹേ, സകരിയ്യാ, തീർച്ചയായും നിനക്ക്‌ നാം ഒരു ആൺ കുട്ടിയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവൻെറ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ്‌ നാം ആരെയും അവൻെറ പേര്‌ ഉള്ളവരാക്കിയിട്ടില്ല.

❀قَالَ رَبِّ أَنَّى يَكُونُ لِي غُلامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا
8=അദ്ദേഹം പറഞ്ഞു: എൻെറ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആൺ കുട്ടിയുണ്ടാകും? എൻെറ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കിൽ വാർ ദ്ധക്യത്താൽ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു.

❀قَالَ كَذَلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا
9=അവൻ ( അല്ലാഹു ) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ്‌ നീ യാതൊന്നുമല്ലാതിരുന്നപ്പോൾ നിന്നെ ഞാൻ സൃഷ്ടിച്ചിരിക്കെ, ഇത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ്‌ എന്ന്‌ നിൻെറ രക്ഷിതാവ്‌ പ്രഖ്യാപിച്ചിരിക്കുന്നു.

 

❀قَالَ رَبِّ اجْعَل لِّي آيَةً قَالَ آيَتُكَ أَلاَّ تُكَلِّمَ النَّاسَ ثَلاثَ لَيَالٍ سَوِيًّ

10=അദ്ദേഹം ( സകരിയ്യാ ) പറഞ്ഞു: നീ എനിക്ക്‌ ഒരു ദൃഷ്ടാന്തം ഏർപെടുത്തിത്തരേണമേ. അവൻ ( അല്ലാഹു ) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട്‌ മൂന്ന്‌ രാത്രി ( ദിവസം ) നീ സംസാരിക്കാതിരിക്കലാകുന്നു.

 

❀فَخَرَجَ عَلَى قَوْمِهِ مِنَ الْمِحْرَابِ فَأَوْحَى إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا
11=അങ്ങനെ അദ്ദേഹം പ്രാർത്ഥനാമണ്ഡപത്തിൽ നിന്ന്‌ തൻെറ ജനങ്ങളുടെ അടുക്കലേക്ക്‌ പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങൾ രാവിലെയും വൈകുന്നേരവും അല്ലാഹുവിൻെറ പരിശുദ്ധിയെ പ്രകീർത്തിക്കുക എന്ന്‌ അവരോട്‌ ആംഗ്യം കാണിച്ചു.

❀يَا يَحْيَى خُذِ الْكِتَابَ بِقُوَّةٍ وَآتَيْنَاهُ الْحُكْمَ صَبِيًّا
12=ഹേ, യഹ്‌യാ വേദം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം- രാഷ്ട്രീയവിധിയെ കുറിച്ചുള്ള- ജ്ഞാനം(الْحُكْمَ ) നല്‍കുകയും ചെയ്തു.

❀وَحَنَانًا مِّن لَّدُنَّا وَزَكَاةً وَكَانَ تَقِيًّا
13=നമ്മുടെ പക്കൽ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നൽകി. ) അദ്ദേഹം ധർമ്മനിഷ്ഠയുള്ളവനുമായിരുന്നു.

❀وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا
14=തൻെറ മാതാപിതാക്കൾക്ക്‌ നൻമചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല.

❀وَسَلامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا
15=അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേൽപിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്‌ സമാധാനം.

❀وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا
16=വേദത്തിൽ മർയമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവൾ തൻെറ വീട്ടുകാരിൽ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദർഭം.

❀فَاتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا
17=എന്നിട്ട്‌ അവർ കാണാതിരിക്കാൻ അവൾ ഒരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു.

❀قَالَتْ إِنِّي أَعُوذُ بِالرَّحْمَن مِنكَ إِن كُنتَ تَقِيًّا
18=അവൾ പറഞ്ഞു: തീർച്ചയായും നിന്നിൽ നിന്ന്‌ ഞാൻ പരമകാരുണികനിൽ ശരണം പ്രാപിക്കുന്നു. നീ ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ ( എന്നെ വിട്ട്‌ മാറിപ്പോകൂ. )

❀قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلامًا زَكِيًّا
19=അദ്ദേഹം ( ജിബ്‌രീല്‍ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി ൻെറ രക്ഷിതാവ്‌ അയച്ച ദൂതൻ മാത്രമാകുന്നു ഞാൻ.

❀قَالَتْ أَنَّى يَكُونُ لِي غُلامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا
20=അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആൺകുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ഒരു ദുർനടപടിക്കാരിയായിട്ടുമില്ല.

 

❀قَالَ كَذَلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ وَلِنَجْعَلَهُ آيَةً لِلنَّاسِ وَرَحْمَةً مِّنَّا وَكَانَ أَمْرًا مَّقْضِيًّا
21=അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിൻെറ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യർക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.

❀فَحَمَلَتْهُ فَانتَبَذَتْ بِهِ مَكَانًا قَصِيًّا
22=അങ്ങനെ അവനെ ഗർഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവൾ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു.

❀فَأَجَاءَهَا الْمَخَاضُ إِلَى جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَذَا وَكُنتُ نَسْيًا مَّنسِيًّا
23=അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിൻെറ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവൾ പറഞ്ഞു: ഞാൻ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!

❀فَنَادَاهَا مِن تَحْتِهَا أَلاَّ تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا
24=ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ ( ഒരാൾ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിൻെറ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.

❀وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا
25=നീ ഈന്തപ്പനമരം നിൻെറ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.

❀فَكُلِي وَاشْرَبِي وَقَرِّي عَيْنًا فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا
26=അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിർത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരിൽ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാൻ ഒരു വ്രതം നേർന്നിരിക്കയാണ്‌ അതിനാൽ ഇന്നു ഞാൻ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

❀فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا
27=അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവൾ തൻെറ ആളുകളുടെ അടുത്ത്‌ ചെന്നു. അവർ പറഞ്ഞു: മർയമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.

❀يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا
28=ഹേ; ഹാറൂൻെറ സഹോദരീ, നിൻെറ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിൻെറ മാതാവ്‌ ഒരു ദുർനടപടിക്കാരിയുമായിരുന്നില്ല.

❀فَأَشَارَتْ إِلَيْهِ قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا
29=അപ്പോൾ അവൾ അവൻെറ ( കുട്ടിയുടെ ) നേരെ ചൂണ്ടിക്കാണിച്ചു. അവർ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട്‌ ഞങ്ങൾ എങ്ങനെ സംസാരിക്കും?

❀قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا
30=അവന്‍ ( കുട്ടി ) പറഞ്ഞു: ഞാൻ അല്ലാഹുവിൻെറ ദാസനാകുന്നു. അവൻ എനിക്ക്‌ വേദം നൽകുകയും എന്നെ അവൻ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

 

.❀وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلاةِ وَالزَّكَاةِ مَا دُمْتُ حَيًّا
31=ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നൽകുവാനും അവൻ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു.

.❀وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا
32=( അവൻ എന്നെ ) എൻെറ മാതാവിനോട്‌ നല്ല നിലയിൽ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവൻ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.

.❀وَالسَّلامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا
33=ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേൽപിക്കപ്പെടുന്ന ദിവസവും എൻെറ മേൽ ശാന്തി ഉണ്ടായിരിക്കും.

.❀ذَلِكَ عِيسَى ابْنُ مَرْيَمَ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُونَ
34=അതത്രെ മർയമിൻെറ മകനായ ഈസാ അവർ ഏതൊരു വിഷയത്തിൽ തർക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വാക്കത്രെ ഇത്‌.

.❀مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ سُبْحَانَهُ إِذَا قَضَى أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ
35=ഒരു സന്താനത്തെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവൻ എത്ര പരിശുദ്ധൻ! അവൻ ഒരു കാര്യം തീരുമാനിച്ച്‌ കഴിഞ്ഞാൽഅതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രംചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു.

.❀وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَاطٌ مُّسْتَقِيمٌ
36=( ഈസാ പറഞ്ഞു: ) തീർച്ചയായും അല്ലാഹു എൻെറയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ഇബാദത്ത്ചെയ്യുക(ദൈവീകദീനിന് കീഴ്പെടുക). ഇതത്രെ നേരായ മാർഗം.

.❀فَاخْتَلَفَ الأَحْزَابُ مِن بَيْنِهِمْ فَوَيْلٌ لِّلَّذِينَ كَفَرُوا مِن مَّشْهَدِ يَوْمٍ عَظِيمٍ
37=എന്നിട്ട്‌ അവർക്കിടയിൽ നിന്ന്‌ കക്ഷികൾ ഭിന്നിച്ചുണ്ടായി. അപ്പോൾ അവിശ്വസിച്ചവർക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിൻെറ സാന്നിദ്ധ്യത്താൽ വമ്പിച്ച നാശം.

.❀أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا لَكِنِ الظَّالِمُونَ الْيَوْمَ فِي ضَلالٍ مُّبِينٍ
38=അവർ നമ്മുടെ അടുത്ത്‌ വരുന്ന ദിവസം അവർക്ക്‌ എന്തൊരു കേൾവിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന്‌ ആ അക്രമികൾ പ്രത്യക്ഷമായ വഴികേടിലാകുന്നു.

.❀وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لا يُؤْمِنُونَ
39=അവർ നമ്മുടെ അടുത്ത്‌ വരുന്ന ദിവസം അവർക്ക്‌ എന്തൊരു കേൾവിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന്‌ ആ അക്രമികൾ പ്രത്യക്ഷമായ വഴികേടിലാകുന്നു.

.❀إِنَّا نَحْنُ نَرِثُ الأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ
40=തീർച്ചയായും നാം തന്നെയാണ്‌ ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക്‌ തന്നെയായിരിക്കും അവർ മടക്കപ്പെടുന്നത്‌.

 

❀وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ إِنَّهُ كَانَ صِدِّيقًا نَّبِيًّا
41=വേദഗ്രന്ഥത്തിൽ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

❀إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لا يَسْمَعُ وَلا يُبْصِرُ وَلا يُغْنِي عَنكَ شَيْئًا
42=അദ്ദേഹം തൻെറ പിതാവിനോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു: ) എൻെറ പിതാവേ, കേൾക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കൾക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത ശക്തികൾക്ക് താങ്കൾ എന്തിന്‌ കീഴ്പെടുന്നു.?

❀يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا
43=എൻെറ പിതാവേ, തീർച്ചയായും താങ്കൾക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാൽ താങ്കൾ എന്നെ പിന്തടരൂ. ഞാൻ താങ്കൾക്ക്‌ ശരിയായ മാർഗം കാണിച്ചുതരാം.

❀يَا أَبَتِ لا تَعْبُدِ الشَّيْطَانَ إِنَّ الشَّيْطَانَ كَانَ لِلرَّحْمَنِ عَصِيًّا
44=എൻെറ പിതാവേ, താങ്കൾ പിശാചിന് കീഴ്പെടരുത്. തീർച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.

❀يَا أَبَتِ إِنِّي أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ الرَّحْمَن فَتَكُونَ لِلشَّيْطَانِ وَلِيًّا
45=എൻെറ പിതാവേ, തീർച്ചയായും പരമകാരുണികനിൽ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാൻ ഭയപ്പെടുന്നു. അപ്പോൾ താങ്കൾ പിശാചിൻെറ മിത്രമായിരിക്കുന്നതാണ്‌.

❀قَالَ أَرَاغِبٌ أَنتَ عَنْ آلِهَتِي يَا إِبْرَاهِيمُ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ وَاهْجُرْنِي مَلِيًّا
46=അയാൾ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എൻെറ ദൈവങ്ങളെ(ഞാന്‍ കീഴ്‌പെടുന്ന ശക്തികളെ)
വേണ്ടെന്ന്‌ വെക്കുകയാണോ? നീ ( ഇതിൽ നിന്ന്‌ ) വിരമിക്കുന്നില്ലെങ്കിൽ ഞാൻ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക്‌ നീ എന്നിൽ നിന്ന്‌ വിട്ടുമാറിക്കൊള്ളണം.

❀قَالَ سَلامٌ عَلَيْكَ سَأَسْتَغْفِرُ لَكَ رَبِّي إِنَّهُ كَانَ بِي حَفِيًّا
47=അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കൾക്ക്‌ സലാം. താങ്കൾക്ക്‌ വേണ്ടി ഞാൻ എൻെറ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീർച്ചയായും അവനെന്നോട്‌ ദയയുള്ളവനാകുന്നു.

❀وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ اللَّهِ وَأَدْعُو رَبِّي عَسَى أَلاَّ أَكُونَ بِدُعَاء رَبِّي شَقِيًّا
48=നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങൾ കീഴ്പെടുന്നവയെയും ഞാൻ വെടിയുന്നു. എൻെറ രക്ഷിതാവിനോട്‌ ഞാൻ പ്രാർത്ഥിക്കുന്നു. എൻെറ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കുന്നത്‌ മൂലം ഞാൾ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.

❀فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ اللَّهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَكُلا جَعَلْنَا نَبِيًّا
40=അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവർ കീഴ്പെടുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോൾ അദ്ദേഹത്തിന്‌ നാം ഇഷാഖിനെയും ( മകന്‍ ) യഅ്ഖൂബിനെയും ( പൌത്രന്‍ ) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു.

❀وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا
50=നമ്മുടെ കാരുണ്യത്തിൽ നിന്നും അവർക്ക്‌ നാം നൽകുകയും, അവർക്ക്‌ നാം ഉന്നതമായ സൽകീർത്തി ഉണ്ടാക്കുകയും ചെയ്തു.

 

❀وَاذْكُرْ فِي الْكِتَابِ مُوسَى إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولا نَّبِيًّا
51=വേദഗ്രന്ഥത്തിൽ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

❀وَنَادَيْنَاهُ مِن جَانِبِ الطُّورِ الأَيْمَنِ وَقَرَّبْنَاهُ نَجِيًّا
52=പർ വ്വതത്തിൻെറ വലതുഭാഗത്ത്‌ നിന്ന്‌ നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന്‌ സാമീപ്യം നൽകുകയും ചെയ്തു.

❀وَوَهَبْنَا لَهُ مِن رَّحْمَتِنَا أَخَاهُ هَارُونَ نَبِيًّا
53=നമ്മുടെ കാരുണ്യത്താൽ തൻെറ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന്‌ ( സഹായത്തിനായി ) നാം നൽ കുകയും ചെയ്തു.

❀وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولا نَّبِيًّا
54=വേദത്തിൽ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർ ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

❀وَكَانَ يَأْمُرُ أَهْلَهُ بِالصَّلاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا
55=തൻെറ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നൽ കുവാനും അദ്ദേഹം കൽ പിക്കുമായിരുന്നു. തൻെറ രക്ഷിതാവിൻെറ അടുക്കൽ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.

❀وَاذْكُرْ فِي الْكِتَابِ إِدْرِيسَ إِنَّهُ كَانَ صِدِّيقًا نَّبِيًّا
56=വേദത്തിൽ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

❀وَرَفَعْنَاهُ مَكَانًا عَلِيًّا
57=അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയർ ത്തുകയും ചെയ്തിരിക്കുന്നു.

❀أُوْلَئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ مِن ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا إِذَا تُتْلَى عَلَيْهِمْ آيَاتُ الرَّحْمَن خَرُّوا سُجَّدًا وَبُكِيًّا
58=അല്ലാഹു അനുഗ്രഹം നൽ കിയിട്ടുള്ള പ്രവാചകൻ മാരത്രെ അവർ . ആദമിൻെറ സന്തതികളിൽ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലിൽ കയറ്റിയവരിൽ പെട്ടവരും ഇബ്രാഹീമിൻെറയും ഇസ്രായീലിൻെറയും സന്തതികളിൽ പെട്ടവരും, നാം നേർ വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരിൽ പെട്ടവരുമത്രെ അവര്‍. പരമകാരുണികൻെറ തെളിവുകൾ അവർക്ക്‌ വായിച്ചുകേൾ പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട്‌ അവർ താഴെ വീഴുന്നതാണ്‌

❀فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا
59=എന്നിട്ട്‌ അവർക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിൻ തലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ(നിർമ്മി ത വ്യവസ്ഥിതിളെ ) പിന്തുടരുകയും ചെയ്തു. തൻ മൂലം ദുർ മാർ ഗത്തിൻെറ ഫലം അവർ കണ്ടെത്തുന്നതാണ്‌.

❀إِلاَّ مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلا يُظْلَمُونَ شَيْئًا
60=എന്നാൽ ആർ (ദൈവീക വ്യവസ്ഥിതിയിലേക്ക്) പശ്ചാത്തപിചു മടങ്ങുകയും, (ദൈവീക വ്യവസ്ഥിതിയുടെ താൽപ ര്യമനുസരിച്ച്)വിശ്വസിക്കുകയും സൽ കർ മ്മം പ്രവർ ത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്‌. അവർ ഒട്ടും അനീതിക്ക്‌ വിധേയരാവുകയില്ല.

 

❀جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَنُ عِبَادَهُ بِالْغَيْبِ إِنَّهُ كَانَ وَعْدُهُ مَأْتِيًّا
61=പരമകാരുണികൻ തന്‍റെ ദാസൻമാരോട്‌ അദൃശ്യമായ നിലയിൽ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വർഗത്തോപ്പുകളിൽ ( അവർ പ്രവേശിക്കും. ) തീർച്ചയായും അവന്‍റെ വാഗ്ദാനം നടപ്പിൽ വരുന്നത്‌ തന്നെയാകുന്നു.

❀لا يَسْمَعُونَ فِيهَا لَغْوًا إِلاَّ سَلامًا وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا
62=സലാം അല്ലാതെ നിരർത്ഥകമായ യാതൊന്നും അവരവിടെ കേൾക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവർക്കവിടെ ലഭിക്കുന്നതാണ്‌.

❀تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا
63=നമ്മുടെ ദാസൻമാരിൽ നിന്ന്‌ ആർ സൂക്ഷ്മത പുലർത്തുന്നവരായിരുന്നുവോ അവർക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വർഗമത്രെ അത്‌.

❀وَمَا نَتَنَزَّلُ إِلاَّ بِأَمْرِ رَبِّكَ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَلِكَ وَمَا كَانَ رَبُّكَ نَسِيًّا
64=( നബിയോട്‌ ജിബ്‌രീല്‍ പറഞ്ഞു: ) താങ്കളുടെ രക്ഷിതാവിന്‍റെ കൽപനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ്‌ മറക്കുന്നവനായിട്ടില്ല.

❀رَبُّ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا
65=ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവന്ന് താങ്കൾകീഴ്പെടുകയും അവന്ന് കീഴ്പെടുന്നതിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന്‌ പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?

❀وَيَقُولُ الإِنسَانُ أَئِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا
66=മനുഷ്യൻ പറയും: ഞാൻ മരിച്ചുകഴിഞ്ഞാൽ പിന്നീട്‌ എന്നെ ജീവനുള്ളവനായി പുറത്ത്‌ കൊണ്ട്‌ വരുമോ?

❀أَوَلا يَذْكُرُ الإِنسَانُ أَنَّا خَلَقْنَاهُ مِن قَبْلُ وَلَمْ يَكُ شَيْئًا
67=മനുഷ്യന്‍ ഓർമിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തിൽ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?.

❀فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا
68=എന്നാൽ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും.പിന്നീട്‌ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നരകത്തിന്‌ ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും.

❀ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَنِ عِتِيًّا
69=പിന്നീട്‌ ഓരോ കക്ഷിയിൽ നിന്നും പരമകാരുണികനോട്‌(ദൈവീക വ്യവസ്ഥിതിയോട്) ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേർതിരിച്ച്‌ നിര്‍ത്തുന്നതാണ്‌.

❀ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَى بِهَا صِلِيًّا
70=പിന്നീട്‌ അതിൽ ( നരകത്തിൽ ) എരിയുവാൻ അവരുടെ കൂട്ടത്തിൽ ഏറ്റവും അർഹതയുള്ളവരെപ്പറ്റി നമുക്ക്‌ നല്ലവണ്ണം അറിയാവുന്നതാണ്‌.

 

❀وَإِن مِّنكُمْ إِلاَّ وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَّقْضِيًّا
71=അതിനടുത്ത്‌ ( നരകത്തിനടുത്ത്‌ ) വരാത്തവരായി നിങ്ങളിൽ ആരും തന്നെയില്ല. നിൻെറ രക്ഷിതാവിൻെറ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌

❀ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا
72=പിന്നീട്‌ സൂക്ഷ്മത പാലിച്ചവരെ(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി ആത്മാർഥതയോടെ നിലകൊണ്ടവരെ ) നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നാം അതിൽ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.

❀وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا
73=സ്പഷ്ടമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർ ക്ക്‌ വായിച്ചുകേൾ പിക്കപ്പെട്ടാൽ അവിശ്വസിച്ചവർ(ദൈവീക വ്യവസ്ഥിതിയെ അവഗണിച്ച വർ ) വിശ്വസിച്ചവരോട്‌ പറയുന്നതാണ്‌: ഈ രണ്ട്‌ വിഭാഗത്തിൽ കൂടുതൽ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും ആരാണ്‌ ?

❀وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَاثًا وَرِئْيًا
74=(പ്രായോഗിക ജീവിതത്തിൽ ദൈവീക വ്യവസ്ഥിതിയെ അവഗണിച്ച വരും ,എന്നാൽ )സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതൽ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ്‌ ഇവർ ക്ക്‌ മുമ്പ്‌ നാം നശിപ്പിച്ചിട്ടുള്ളത്‌!

❀قُلْ مَن كَانَ فِي الضَّلالَةِ فَلْيَمْدُدْ لَهُ الرَّحْمَنُ مَدًّا حَتَّى إِذَا رَأَوْا مَا يُوعَدُونَ إِمَّا الْعَذَابَ وَإِمَّا السَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا
75=( നബിയേ, ) പറയുക: വല്ലവനും ദുർ മാർ ഗത്തിലായിക്കഴിഞ്ഞാൽ(തന്റെ രക്ഷിതാവിന്റെ വ്യവസ്ഥിതിയെ കൈ വിട്ടാൽ ) പരമകാരുണികൻ അവന്നു അവധി നീട്ടികൊടുക്കുന്നതാണ്‌. അങ്ങനെ തങ്ങൾ ക്ക്‌ മുന്നറിയിപ്പ്‌ നൽ കപ്പെടുന്ന കാര്യം അതായത്‌ ഒന്നുകിൽ ശിക്ഷ, അല്ലെങ്കിൽ അന്ത്യസമയം -അവർ കാണുമ്പോൾ അവർ അറിഞ്ഞ്‌ കൊള്ളും; കൂടുതൽ മോശമായ സ്ഥാനമുള്ളവരും, കുടുതൽ ദുർ ബലരായ സൈന്യവും ആരാണെന്ന്‌.

❀وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا
76=സൻ മാർ ഗം സ്വീകരിച്ചവർ ക്ക്‌ അല്ലാഹു സൻ മാർഗനിഷ്ഠ വർ ദ്ധിപ്പിച്ച്‌ കൊടുക്കുന്നതാണ്‌. നിലനിൽക്കുന്ന(ദൈവീക വ്യവസ്ഥിതിയുടെ താൽപര്യ മനുസരിച്ച് ചെയ്യുന്ന ) സൽ കർ മ്മങ്ങളാണ്‌ നിൻെറ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും

❀أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالا وَوَلَدًا
77=എന്നാൽ നമ്മുടെ വചനങ്ങളിൽ അവിശ്വസിക്കുകയും എനിക്ക്‌ സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും. എന്ന്‌ പറയുകയും(മനനം ചെയ്യുകയും ) ചെയ്തവനെ നീ കണ്ടുവോ?

❀أَطَّلَعَ الْغَيْبَ أَمِ اتَّخَذَ عِندَ الرَّحْمَنِ عَهْدًا
78=അദൃശ്യകാര്യം അവൻ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കിൻ പരമകാരുണികൻെറ അടുത്ത്‌ അവൻ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?

❀كَلاَّ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُ مِنَ الْعَذَابِ مَدًّا
79=അല്ല, അവൻ പറയുന്നത്‌ നാം രേഖപ്പെടുത്തുകയും, അവന്നു ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും.

❀وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْدًا
80=അവൻ ആ പറയുന്നതിനെല്ലാം ( സ്വത്തിനും സന്താനത്തിനുമെല്ലാം ) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍ ഏകനായിക്കൊണ്ട്‌ നമ്മുടെ അടുത്ത്‌ വരികയും ചെയ്യും.

 

❀وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لِّيَكُونُوا لَهُمْ عِزًّا
81=അല്ലാഹുവിന്‌ പുറമെ അവർ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്‌. അവർ ഇവർക്ക്‌ പിൻ ബലമാകുന്നതിന്‌ വേണ്ടി.

❀كَلاَّ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا
82=അല്ല, ഇവർ കീഴ്പെട്ട(ഇബാദത്ത് ചെയ്ത ) കാര്യം തന്നെ അവർ നിഷേധിക്കുകയും, അവർ ഇവർ ക്ക്‌ എതിരായിത്തീരുകയും ചെയ്യുന്നതാണ്‌.

❀أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزًّا
83=സത്യനിഷേധികളുടെ നേർക്ക് അവരെ ശക്തിയായി (സത്യവ്യവസ്ഥിതിയോടുള്ള എതിർപ്പി നെ )ഇളക്കിവിടാൻ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന്‌ നീ കണ്ടില്ലേ?

❀فَلا تَعْجَلْ عَلَيْهِمْ إِنَّمَا نَعُدُّ لَهُمْ عَدًّا
84=അതിനാൽ അവരുടെ(സത്യ ദീനിനോടുള്ള പരാക്രമം അവസാനിപ്പിക്കുന്ന ) കാര്യത്തിൽ നീ തിടുക്കം കാണിക്കേണ്ട. അവർ ക്കായി നാം ( നാളുകൾ ) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.

❀يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَنِ وَفْدًا
85=ദോഷബാധയെ സൂക്ഷിക്കുന്നവരെ വിശിഷ്ടാതിഥികൾ എന്ന നിലയിൽ പരമകാരുണികൻെറ അടുത്തേക്ക്‌ നാം വിളിച്ചുകൂട്ടുന്ന ദിവസം.

❀وَنَسُوقُ الْمُجْرِمِينَ إِلَى جَهَنَّمَ وِرْدًا
86=(ദൈവീക വ്യവസ്ഥിയെ നിഷേധിച്ച )കുറ്റവാളികളെ ദാഹാർ ത്തരായ നിലയിൽ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം.

❀لا يَمْلِكُونَ الشَّفَاعَةَ إِلاَّ مَنِ اتَّخَذَ عِندَ الرَّحْمَنِ عَهْدًا
87=ആർക്കും ശുപാർശ ചെയ്യാൻ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.

❀وَقَالُوا اتَّخَذَ الرَّحْمَنُ وَلَدًا
88=പരമകാരുണികൻ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവർ പറഞ്ഞിരിക്കുന്നു.
.❀لَقَدْ جِئْتُمْ شَيْئًا إِدًّا
89=( അപ്രകാരം പറയുന്നവരേ, ) തീർച്ചയായും നിങ്ങൾ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു.

❀تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الأَرْضُ وَتَخِرُّ الْجِبَالُ هَدًّا
90=അത്‌ നിമിത്തം ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പർ വ്വതങ്ങൾ തകർന്ന്‌ വീഴുകയും ചെയ്യുമാറാകും.

 

❀أَن دَعَوْا لِلرَّحْمَنِ وَلَدًا
91=( അതെ, ) പരമകാരുണികന്‌ സന്താനമുണ്ടെന്ന്‌ അവർ വാദിച്ചത്‌ നിമിത്തം
❀وَمَا يَنبَغِي لِلرَّحْمَنِ أَن يَتَّخِذَ وَلَدًا
92=സന്താനത്തെ സ്വീകരിക്കുക എന്നത്‌ പരമകാരുണികന്‌ അനുയോജ്യമാവുകയില്ല.

❀إِن كُلُّ مَن فِي السَّمَاوَاتِ وَالأَرْضِ إِلاَّ آتِي الرَّحْمَنِ عَبْدًا
93=ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയിൽ പരമകാരുണികൻെറ അടുത്ത്‌ വരുന്നവൻ മാത്രമായിരിക്കും.

❀لَقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا
94=തീർ ച്ചയായും അവരെ അവൻ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു.

❀وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا
95=അവരോരോരുത്തരും ഉയിർ ത്തെഴുന്നേൽപിൻെ നാളിൽ ഏകാകിയായിക്കൊണ്ട്‌ അവൻെറ അടുക്കൽ വരുന്നതാണ്‌.

❀إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَنُ وُدًّا
96=വിശ്വസിക്കുകയും സൽ കർ മ്മങ്ങൾ പ്രവർ ത്തിക്കുകയും ചെയ്തവരാരോ അവർ ക്ക്‌ പരമകാരുണികൻ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീര്‍ച്ച.

❀فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لِتُبَشِّرَ بِهِ الْمُتَّقِينَ وَتُنذِرَ بِهِ قَوْمًا لُّدًّا
97=ഇത്‌ ( ഖുർ ആൻ ) നിൻെറ ഭാഷയിൽ നാം ലളിതമാക്കിതന്നിരിക്കുന്നത്‌ (ഇഹത്തിലും പരത്തിലും )ദോഷ ബാധയെ സൂക്ഷിക്കുന്നവർക്ക് ഇത്‌ മുഖേന നീ സന്തോഷവാർ ത്ത നൽ കുവാനും, (ദൈവീക വ്യവസ്ഥിതിക്കെതിരെ )മർ ക്കടമുഷ്ടിക്കാരായ ആളുകൾ ക്ക്‌ ഇത്‌ മുഖേന നീ താക്കീത്‌ നൽ കുവാനും വേണ്ടി മാത്രമാകുന്നു.

❀وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًا
98=ഇവർ ക്ക്‌ മുമ്പ്‌ (അല്ലാഹുവിന്റെ വ്യവസ്ഥിതിയെ അവഗണിച്ച )എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരിൽ നിന്ന്‌ ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേൾ ക്കുന്നുണ്ടോ?

[സൂറ: മറിയം അവസാനിച്ചു]