അദ്ധ്യായം 100(ആദിയാത്ത് )


 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ
കിതച്ചു കൊണ്ട്‌ ഓടുന്നവയും,

وَالْعَادِيَاتِ ضَبْحًا
1=കിതച്ചു കൊണ്ട്‌ ഓടുന്നവയും,

فَالْمُورِيَاتِ قَدْحًا
2=അങ്ങനെ ( കുളമ്പ്‌ കല്ലില്‍ ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,

فَالْمُغِيرَاتِ صُبْحًا
3=എന്നിട്ട്‌ പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,

فَأَثَرْنَ بِهِ نَقْعًا
4=അന്നേരത്ത്‌ പൊടിപടലം ഇളക്കിവിട്ടവയും

فَوَسَطْنَ بِهِ جَمْعًا
5=അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍ ) തന്നെ സത്യം.

إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ
6=തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട്‌ നന്ദികെട്ടവന്‍ തന്നെ.

وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
7=തീര്‍ച്ചയായും അവന്‍ അതിന്ന്‌ സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
8=തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.

أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
9=എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത്‌ ഇളക്കിമറിച്ച്‌ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ,

وَحُصِّلَ مَا فِي الصُّدُورِ
10=ഹൃദയങ്ങളിലുള്ളത്‌ വെളിക്ക്‌ കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,

إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ
11=തീര്‍ച്ചയായും അവരുടെ രക്ഷിതാവ്‌ അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.