qur an malayalam(al fathiha)

 بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ 
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ ♦  ٱلرَّحۡمَـٰنِ ٱلرَّحِيمِ ♦  مَـٰلِكِ يَوۡمِ ٱلدِّينِ

إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ♦  ٱهۡدِنَا ٱلصِّرَٲطَ ٱلۡمُسۡتَقِيمَ 

صِرَٲطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ())

 

 

 

سُوۡرَةُ الفَاتِحَة

വിശുദ്ധഖുര്‍ആന്‍ ആല്‍ഫാത്തിഹ അര്‍ത്ഥവും വ്യാഖ്യാനവും◄.
 

* അഭിശപ്‌തനായ പിശാചില്‍ നിന്ന്‌ ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു (1)
 

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ (١)

 1.പരമകാരുണ്യവാനും കരുണാവാരിതിയുമായ അല്ലാഹുവിന്റ നാമത്തില്‍.
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ   .

സകല ലോക പരിപാലകനായ അല്ലാഹുവിന്‌ സ്‌തുതി (2)
ٱلرَّحۡمَـٰنِ ٱلرَّحِيم

3 പരമകാരുണ്യവാനും കരുണാവാരിധിയും (3)
مَـٰلِكِ يَوۡمِ ٱلدِّينِ

4. പ്രതിഫലദിവസത്തിന്റെ ഉടമസ്ഥനായ(അല്ലാഹുവിന്‌) (4)
إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ

5. നിനക്ക്‌മാത്രം ഞങ്ങള്‍ അടിമപ്പെടുന്നു (ഇബാദത്ത്‌ ചെയ്യുന്നു); (5)
നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (6)
ٱهۡدِنَا ٱلصِّرَٲطَ ٱلۡمُسۡتَقِيمَ

6. ഞങ്ങളേ നീ നേര്‍വഴിക്കു നയിക്കേണമേ (7) 
صِرَٲطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِم

നീ അനുഗ്രഹിച്ചവരുടെ വഴിക്ക്‌ (8) 
غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ

7. നിന്റെ കോപം ഏറ്റു വാങ്ങിയവരുടേയോ പിഴച്ചു പോയവരുടേയോ വഴിക്കല്ല.(9)

---------------------------

ബഹുമാന്യരേ,

അസ്സലാമുഅലൈകും വ റഹ്മത്തുല്ലാഹ്.
(ദൈവത്തിന്‍റെ രക്ഷയും സമാധാനവും നിങ്ങളുടെമേല്‍ വര്‍ഷിക്കുമാറാകട്ടെ)

ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി മുമ്പോട്ടുപോകുന്ന ഐഡിയല്‍ റിസര്‍ച്ച്&സ്റ്റഡീസ്(കേരള)പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ സൂറ: അല്‍ഫാത്വിഹയുടെ അര്‍ത്ഥവും വ്യാഖ്യാനവും ഇവിടെ. 
-------------------
>>> വിശുദ്ധ ഖുര്‍ആനുള്‍പ്പെടെ അല്ലാഹുവില്‍നിന്നവതീര്‍ണ്ണമായ വേദങ്ങളുടെയെല്ലാം ലക്ഷ്യം അദൈവിക രാഷ്ട്രീയ വ്യവസ്ഥിതികളുടെ മാറ്റമാണെന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു.
എന്നാല്‍, ഇസ്‌ലാമിന്റെ ഈ അടിസ്ഥാന ലക്ഷ്യത്തെ മനസ്സിലാകുംവിധം വായിച്ചെടുക്കാന്‍ പര്യാപ്തമല്ല ഖുര്‍ആനിന്റെ മലയാള പരിഭാഷകള്‍. 
രാഷ്ട്രീയത്തിന് ഊന്നല്‍ നല്കിയ ഒന്ന് രണ്ട് പരിഭാഷകളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ, ഇസ്‌ലാം പ്രധാനമായും ഒരു മതമാണെന്നും അതില്‍ ഒരുഭാഗം മാത്രമാണ് രാഷ്ട്രീയം എന്നുമുള്ള ധാരണ അനുവാചകരില്‍ സൃഷ്ടിക്കാനവ ഇടയാക്കുന്നുണ്ട്. എങ്കിലും ഈ പരിഭാഷകള്‍ വിശ്വാസികള്‍ക്കേറെ പ്രയോജനകരമാണെന്നകാര്യത്തില്‍ സംശയമില്ല. അല്ലാഹു ഈ മഹത്തുക്കളെ (തഫ്‌സീര്‍ കര്‍ത്താക്കളെ) അനുഗ്രഹിക്കട്ടെ.
വേദങ്ങളെല്ലാം അദൈവികവ്യവസ്ഥിതികളുടെ മാറ്റത്തിനുള്ള മാര്‍ഗ്ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ചതാണ്, ദീന്‍ എന്നാല്‍ രാഷ്ടീയ വ്യവസിഥിതിയാണ്. അദൈവിക വ്യവസ്ഥിതികളുടെ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവരുടെ ജീവിതമേ ഇബാദത്താവുകയുള്ളു എന്നീ അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കി അംഗീകരിക്കുന്ന മനുഷ്യര്‍ക്ക് മാത്രമേ ഇഹത്തിലും പരത്തിലും വിജയിക്കാനാവുകയുള്ളുവെന്ന ഖുര്‍ആനിക സത്യം പ്രതിഫലിപ്പിക്കുന്ന വേദവിവരണവും പ്രബോധനവും ഒന്നിച്ച് നിലനിര്‍ത്തേണ്ടത് മുസ്‌ലിം ഉമ്മത്തിന്റെ നിര്‍ബന്ധ കര്‍ത്തവ്യമാണ്. പക്ഷേ, ഈ കടമ നിര്‍വഹിക്കാന്‍ ഇസ്‌ലാംവാദികളില്‍പ്പെട്ട ഒരുവിഭാഗവും തയാറാവുന്നില്ല. മനസ്സിലാക്കിയവര്‍ പോലും ഈ പരമസത്യം പ്രയോഗത്തില്‍ മറച്ചുപിടിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഈ തിരിച്ചറിവാണ് പരിമിതമായ പരിജ്ഞാനവും, ഉള്ള പരിചയവും വെച്ചുകൊണ്ട് ഈയൊരു മഹല്‍കൃത്യത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ ഞങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്.

വിശുദ്ധപ്രമാണാണങ്ങളായ ഖുര്‍ആനിന്റേയും തിരുസുന്നത്തിന്റേയും താല്പര്യത്തിന് വിരുദ്ധമായി, പ്രബോധന പ്രവര്‍ത്തനങ്ങളിലും പരിഭാഷയിലും ഒന്നും സംഭവിക്കരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. അബദ്ധവശാല്‍ വല്ല സ്ഖലിതവും വന്നുപോയിട്ടുണ്ടെങ്കില്‍ അത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പടുത്തണമെന്ന് സ്‌നേഹാദരപൂര്‍വ്വം അപേക്ഷിക്കുന്നു.

അല്ലാഹു അനുഗ്രഹിക്കട്ടെ. 

സിക്രട്ടറി
IDEAL RESEARCH&STUDIES {KERALA} (REGD) P.B.NO:51.CALICUT.1.
--------------------------

ആരംഭിക്കുന്നതിനു മുമ്പ് ഒരു കാര്യം : 

=എല്ലാ സമൂഹത്തിനും അല്ലാഹു പ്രവാചകന്മാരേയും അവരോടൊപ്പം വേദങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്.അപ്രകാരം ലോകജനതക്കൊന്നാകെ അവസാനമായി അല്ലാഹു അവതരിപ്പിച്ച വേദമാണ് വിശുദ്ധഖുര്‍ആന്‍.

അല്ലാഹു ഇറക്കിയ വേദങ്ങളുടേയെല്ലാം അവതരണലക്ഷ്യവും സമൂഹത്തില്‍ വേദത്തെ നിലനിര്‍ത്തിയ രീതിയും എന്താണെന്ന് മനസ്സിലാക്കിയവര്‍ക്ക് മാത്രമേ അല്ലാഹുന്റെ ആയത്തുകളോട് നീതിപൂര്‍വ്വം പ്രതികരിക്കാനാകൂ. അതിനാല്‍ തുടക്കത്തില്‍തന്നെ തത്‌സംബന്ധമായ ഒരു വിശദീകരണം ഇവിടെ കൊടുക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു .

അല്ലാഹു വേദം അവതരിപ്പിച്ചതെന്തിന് ? 
---------------- 
മനുഷ്യന് നന്മ-തിന്മകളെക്കുറിച്ച് അറിയിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ അയച്ചതും, അവരോടൊപ്പം വേദം അവതരിപ്പിച്ചതെന്നുമാണ് സമുദായം വിശ്വസിച്ചുപോരുന്നത്. എന്നാല്‍ തെറ്റായ അദ്ധ്യാപനത്തിന്റെ ഫലമാണ് ഈ സങ്കല്‍പ്പം.വിശ്വാസികള്‍ക്ക് പ്രബോധനരംഗത്ത് വലിയപ്രതിസന്ധികള്‍കിത് കാരണമാകും. 
തന്നെയുമല്ല , നന്മ-തിന്മകളെകുറിച്ച മാര്‍ഗ്ഗദര്‍ശം പ്രവാചകത്വം വഴിയാണ് മനുഷ്യന് ലഭിച്ചതെങ്കില്‍, മനുഷ്യന്റെ സഹജപ്രകൃതി(ആരംഭം)അജ്ഞതയില്‍നിന്നാണെന്ന് നാം സമ്മതിക്കേണ്ടിവരും.ആ സമ്മതം 'ഏകദൈവത്വമല്ല ബഹുദൈവത്വമായിരുന്നു ലോകത്താദ്യമായി മനുഷ്യരില്‍ നിലകൊണ്ടിരുന്ന വിശ്വാസം' എന്ന ഇസ്‌ലാം വിരുദ്ധശക്തികളുടെ അബദ്ധ വാദത്തിന് സഹായകമായിത്തീരുകയും ചെയ്യും. 

ധര്‍മ്മവും അധര്‍മ്മവും ശരിയും തെറ്റുമെന്നതിനെക്കുറിച്ചെല്ലാമുള്ള ജ്ഞാനം സഹജ പ്രകൃതിയില്‍ത്തന്നെ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ളതാണ്. ഇതിന്നായി ഒറ്റ പ്രവാചകനേയും അല്ലാഹു ഭൂമിയിലേക്കയച്ചിട്ടില്ല.

ഏകാധികത്യമോ ജനാധിപത്യമോ എന്ന പരിഗണന കൂടാതെ സകലവിധ അദൈവീക രാഷ്ട്രീയ വ്യവസ്ഥിതികളില്‍നിന്നും ദൈവീക വ്യവസ്ഥിയിലേക്കു പ്രബോധനം നിര്‍വഹിക്കുവാനാണ് പ്രവാചകന്‍മാരെല്ലാം നിയോഗിതരായത്.രാഷ്ട്രീയമാറ്റത്തിനുള്ള മാതൃകയും,മാര്‍ഗ്ഗദര്‍ശനവുമാണ് പ്രവാചകന്‍മാരും വേദങ്ങളും.(16/36,9/33) അതിനാല്‍ ഇസ്‌ലാം എന്നത് ദൈവത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ പേരാണ് .

ഇസ്‌ലാമിനെ ഒരു പ്രത്യേക മതമെന്നും ജീവിതവ്യവസ്ഥിതിയെന്നും പറയുന്നതിന് വിശുദ്ധപ്രമാണങ്ങളില്‍ യാതൊരു തെളിവുമില്ല. തികച്ചും തെറ്റായ അര്‍ത്ഥകല്‍പനയാണത്.
തുടര്‍ന്നു വരുന്ന വരികള്‍ ഈ വസ്തുതയിലേക്ക് കൂടുതല്‍വെളിച്ചം നല്‍കുമെന്ന് കരുതുന്നു.

സകല സൃഷ്ടിജാലങ്ങള്‍ക്കും ഈ പ്രപഞ്ചത്തില്‍ നിര്‍വ്വഹിക്കുവാനുള്ള ധര്‍മ്മത്തെക്കുറിച്ച മാര്‍ഗ്ഗദര്‍ശനം അവയുടെ സഹജബോധത്തില്‍ നല്‍കിയതു പോലെ,ഖലീഫ(ദൈവത്തിന്റെ-വ്യവസ്ഥിതിയുടെ- പ്രതിനിധി)എന്ന നിലക്ക് ഭൗതികലോകത്ത് മനുഷ്യന്റെ ദൗത്യ-നിര്‍വഹണത്തിന്നാവശ്യമായ മാര്‍ഗദര്‍ശനവും (ഹിദായത്ത്) സൃഷ്ടികളായ സകല മനുഷ്യരുടേയും സഹജ പ്രകൃത്തില്‍തന്നെ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഇത് വ്യക്തമാക്കിയിട്ടുണ്ട്. 

മനുഷ്യന്റെ മനോമണ്ഢലത്തില്‍ നിക്ഷിപ്തമായ ദൈവിക മാര്‍ഗ്ഗദര്‍ശനത്തിന്റെ തേട്ടമനുസരിച്ച് ആദം(അ)മിന്റെ നേതൃത്വത്തില്‍ ദൈവിക വ്യവസ്ഥിയിലായിരുന്നു പ്രഥമ മനുഷ്യസമൂഹം. ആദം (ദൈവത്തിന്റെ രക്ഷയും സമാധാനവും അദ്ദേഹത്തിന്റെ മേല്‍ വര്‍ഷിക്കുമാറാകട്ടെ)ആദിമ മനുഷ്യനും മനുഷ്യന്റെ ആദിമ പിതാവും ഭൂമിയിലെ പ്രഥമ ഭരണാധികാരിയുമായിരുന്നു.

പിന്നീട് ഈ സന്മാാര്‍ഗ വ്യവസ്ഥിതിക്കെതിരെ സേച്ഛാധിപത്യ പ്രവണതകള്‍ ഉടലെടുത്തു. തന്നിമിത്തം പരസ്പരം ഭിന്നിക്കുകയും ദൈവിക വ്യവസ്ഥ (ഖിലാഫത്ത്) തകിടം മറിയുകയും സമൂഹത്തിന്റെ മൊത്തം നിയന്ത്രണം ധിക്കാരികളുടെ കരങ്ങളില്‍ അകപ്പെടുകയും ചെയ്തു. 

അങ്ങിനെ രക്ഷിതാവായ ദൈവവുമായുള്ള മനുഷ്യന്റെ ശരിയായ ബന്ധം തകര്‍ന്നു. മൊത്തം ജനത പ്രകൃതി വിരുദ്ധമായി ചലിക്കാന്‍ നിര്‍ബന്ധിതരായി. സത്യവും അസത്യവും,ധര്‍മ്മവും അധര്‍മ്മവും കൂടി കലര്‍ന്നു ദുഷിച്ച ചുറ്റുപാടുകള്‍ രൂപപ്പെട്ടു. അക്രമവും അനീതിയും , ചൂഷണവും നിലനില്‍പിന്റെ അനിവാര്യതയായിമാറി. ജീവിച്ചിരിപ്പുള്ളവരും, മരിച്ചുപോയവരുമായ ഭരണാധികാരികളും മഹത്തുക്കളും ദൈവത്തിന്റെ അവതാരങ്ങളാണെന്നും, അവരോടുള്ള പ്രാര്‍ത്ഥന ജയാ-പജയത്തിനു കാരണമെന്നും സാധാരണക്കാര്‍ പഠിപ്പിക്കപ്പെട്ടു. അവര്‍ക്കും മറ്റുവിഗ്രഹങ്ങള്‍ക്കും പ്രാത്ഥനയും പൂജയും നടത്താന്‍ സാമാന്യ ജനത കല്‍പിക്കപ്പെട്ടു. അതിന് വിസമ്മതിക്കുന്നവര്‍ കൊടിയ മര്‍ദ്ദനത്തിനും കൊലക്കും വിധേയരായി.

ഇങ്ങനെ സകലമാന തിന്മകളുടെയും ഉറവിടമായ ഈ അധീശാധിപത്യത്തില്‍ നിന്ന് തന്റെ മന: സാക്ഷിയോട് നീതിപുലര്‍ത്തുന്നവരെ ദൈവീക വ്യവസ്ഥയിലേക്ക് (മനുഷ്യന്റെ സ്വച്ഛ പ്രകൃതിയിലേക്ക്) മാര്‍ഗദര്‍ശനം നല്‍കാനും, ദൈവീകവ്യവസ്ഥിതിയെ നിഷേധിക്കുന്നവര്‍ക്ക് ഇഹ-പര ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കാനും വേണ്ടിയാണ് കരുണാമയനായ ദൈവം പ്രവാചകന്മാരിലൂടെ വേദം അവതരിപ്പിച്ചിട്ടുള്ളത്. 
**
മനുഷ്യ പ്രകൃതിയില്‍ ഉള്‍കൊണ്ട മാര്‍ഗ്ഗദര്‍ശനത്തെ ശരിവച്ചും പ്രകൃതി വിരുദ്ധ വ്യവസ്ഥിതികളെ മാറ്റുവാനുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ടും എല്ലാ സമൂഹത്തിനും ദൈവം വേദം നല്‍കിയിട്ടുണ്ട്.

എന്നാല്‍, മൂന്ന് പൂര്‍വ്വവേദങ്ങളെക്കുറിച്ചേ ഖുര്‍ആന്‍ പേരെടുത്ത് പരാമര്‍ശിക്കുന്നുള്ളു.മോശെ, ദാവീദ്, യേശു എന്നീ പ്രവാചകന്മാരിലൂടെ ഇസ്രായേല്‍ സമൂഹത്തിനു ദൈവം നല്‍കിയ വേദങ്ങളാണ് തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നിവ. അവസാനമായി അന്ത്യനാള്‍വരേയുള്ള ജനതക്ക് വേണ്ടി മുഹമ്മദ് നബി(സ)യിലൂടെ ഖുര്‍ആനും അവതരിപ്പിച്ചു.

ഖുര്‍ആന്‍ ഒഴികെയുള്ള പൂര്‍വ്വവേദങ്ങളെ ദൈവം സംരക്ഷിച്ചു നിലനിര്‍ത്തിയത് പ്രവാചകന്മാര്‍ക്കുള്ള വെളിപാടിലൂടെ അവരുടെ ബോധമണ്ഡലങ്ങളിലും, വേദം വിനിമയം നടത്തിയതു വാമൊഴിയിലൂടെയുമായിരുന്നു. ഖുര്‍ആന്‍ പോലെ വായിക്കാവുന്ന ലിഖിതമായിരുന്നില്ല പൂര്‍വ്വവേദങ്ങള്‍. 

അവസാനമായി പൂര്‍വ്വവേദങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തി ലോകത്തിലെ മൊത്തം ജനതക്കുവേണ്ടി വെളിപാടിലൂടെ മുഹമ്മദ് നബി(സ)മുഖേന അറബി ഭാഷയില്‍ ദൈവം വെളിപ്പെടുത്തിയ വേദമാണു ഖുര്‍ആന്‍. ദൈവേച്ഛ പ്രകാരം നബിയുടെ മേല്‍നോട്ടത്തില്‍ അവിടുത്തെ ശിഷ്യന്മാരിലൂടെ ഖുര്‍ആന്‍ ലിഖിതമായി. ഖുര്‍ആനിന്റെ സംരക്ഷണം ദൈവം സ്വയം ഏറ്റെടുക്കുകയും ചെയ്തു. 

പൂര്‍വ വേദങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഒരു പ്രവാചകന്റെയും ആവശ്യം കൂടാതെ അന്ത്യനാള്‍ വരെ വേദം സുരക്ഷിതമായി ലിഖിത രൂപത്തില്‍ നിലകൊള്ളും.
പൂര്‍വ്വ വേദങ്ങളുടെയും ഖുര്‍ആന്റെയും സംരക്ഷണണോപാധിയില്‍ ദൈവം സ്വീകരിച്ച വ്യത്യാസമായിരുന്നു നബി തിരുമേനിക്ക് മുമ്പ് പ്രവാചകന്മാര്‍ നിരന്തരം നിയോഗിതരായിക്കൊണ്ടിരുന്നതും, ശേഷം പ്രവാചകത്വ പരിസമാപ്തിയായി മുഹമ്മദ് നബി(സ) വന്നതും.
---------------------

മനുഷ്യനെ പരീക്ഷിക്കുന്നതിനുവേണ്ടി ദൈവം പ്രത്യേകം അസ്തിത്വം നല്‍കിയ ഒരു സൃഷ്ടിയാണ് പിശാച്, എന്നാണ് പൊതുധാരണ.


എന്നാല്‍,ഇത്തരമൊരു സങ്കല്‍പ്പത്തിലെത്തിച്ചേരുന്നതിന് സഹായകമായ വാക്യങ്ങള്‍ വിശുദ്ധ വേദത്തിലോ,വേദ വിശദീകരണത്തിലോ ഇല്ല. 

മനുഷ്യരുടെ ആദിമ പിതാവും, വിശേഷിച്ച് ഭൂമിയിലെ ആദ്യത്തെ ഭരണാധികാരിയുമായി (ഖലീഫയായി)ദൈവത്താല്‍ നിയമിതനായ ഭൂമിയിലെ പ്രഥമ മനുഷ്യനാണ് ആദം(അ).(ആദം(അ) പ്രവാചകനായിരുന്നില്ല)

ഭൂമിയില്‍ തന്റെ പ്രതിനിധിയായി നിയമിതനാകാന്‍പോകുന്ന ആദമിനെ സര്‍വ്വാത്മനാ അംഗീകരിക്കണമെന്ന(സുജൂദ് ചെയ്യണമെന്ന)അല്ലാഹുവിന്റെ ആജ്ഞയെ ധിക്കരിച്ച ജിന്ന്* പിശാചായിത്തീരുകയായിരുന്നു .

അല്ലാഹുവിന്റെ ഖിലാഫത്ത് ഏറ്റടുത്ത ആദ(അ)മിനെ നിഷേധിച്ച ജിന്നിനെ വിശേഷിപ്പിച്ചുകൊണ്ട് ദൈവം നല്‍കിയ നാമമാണ് ഇബ്‌ലീസ് (പിശാച്)എന്നത്. -ഇപ്രകാരം മനുഷ്യരിലും പിശാചുക്കളുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്(6:112,2: 14,114:6). മനുഷ്യരില്‍ നിന്നും ചിലര്‍ പിശാചുക്കളാകുന്നത്; ജിന്ന് പിശാചാകുവാകുവാനുണ്ടായ അതേ കാരണം കൊണ്ട് തന്നെയാണെന്നാണ് മനസ്സ്ിലാക്കാനാവുക.-അല്ലാതെ മലക്ക്, മനുഷ്യന്‍ ,ജിന്ന് എന്നീ സൃഷ്ടികളെപ്പോലെ ശൈത്താന്‍ എന്നത് ഭൗതീകവും അഭൗതീകവുമായി പ്രത്യേകം അസ്ഥിത്വം നല്‍കിയ സൃഷ്ടികളല്ല ഇരുവിഭാഗവും.അത് മനുഷ്യരും ജിന്നും തന്നെയാണ്. 

അല്ലാഹുവിന്റെ ഖിലീഫ യാകുന്ന ആദമിനോടുള്ള നിഷേധാത്മക നിലപാടാണ് ജിന്നിനെ പിശാചാക്കി മാറ്റിയത്.അപ്രകാരം ആദമില്‍ കുടികൊള്ളുന്ന അല്ലാഹുവിന്റെ ഖിലാഫത്തിനുള്ളതായിരുന്നു മാലാഖലോകത്തിന്റെ വണക്കവും(സുജൂദ്) 

സൃഷ്ടികളില്‍ വെച്ച് ഏറ്റവുംഉന്നതമായസ്ഥാനത്തിന് അര്‍ഹമാക്കുന്ന ഖിലാഫത്ത് നല്‍കാന്‍ ആദ(അ)മിനെ അല്ലാഹു തെരഞ്ഞടുത്തതിലുള്ള അമര്‍ഷം കാരണം പല വെല്ലുവിളികളും അവന്‍ നടത്തുകയുണ്ടായി. അതിലൊന്ന് സര്‍വ്വ തന്ത്രങ്ങളും ഉപയോഗപ്പെടുത്തി മനുഷ്യനെ വഴികേടില്‍ ചാടിക്കുമെന്ന് ചെകുത്താന്‍ പറഞ്ഞായി ഖുര്‍ആന്‍ പറയുന്നു: 
'അവന്‍(പിശാച്) പറഞ്ഞു:നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റ നേരായ പാതയില്‍ അവര്‍(മനുഷ്യര്‍)പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും.പിന്നീട് അവരുടെ മുമ്പിലൂടെയും പിന്നിലൂടെയും അവരുടെ വലത് ഭാഗങ്ങളിലൂടെയും ഇടത് ഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെചെയ്യും'(വിശുദ്ധ ഖുര്‍ആന്‍ 7/16,17)

മാത്രമല്ല തന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു വിഭാഗത്തെ തെരഞ്ഞെടുത്ത് അവര്‍ക്ക് കല്‍പ്പന കൊടുക്കുമ്പോള്‍, പ്രാപഞ്ചിക സന്തുലിതത്വം അട്ടിമറിക്കുമെന്നും ദൈവത്തോടവന്‍ വെല്ലുവിളി നടത്തിയതായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: 
'അവന്‍ (പിശാച്) പറയുകയുണ്ടായി. നിന്റെ ദാസന്മാരില്‍ നിന്ന് നിശ്ചിതവിഹിതം ഞാന്‍ സ്വന്തമാക്കി വെക്കും. ഞാന്‍ അവരോട് കല്‍പ്പിക്കും അപ്പോള്‍ അവര്‍ ദൈവത്തിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും.' (വി. ഖു.4/119)

മനുഷ്യന്റെ മനസ്സും ശരീരവും സമൂഹവും പരിസ്ഥിതിയും മറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രകടമായികൊണ്ടിരിക്കുന്ന സര്‍വ്വ തിന്മകളും പിശാചിന്റെ 
വെളിപാടും ഉത്തരവുമനുസരിച്ചുള്ള വ്യവസ്ഥിതികള്‍ മനഷ്യന്‍ നടപ്പാക്കിയതിന്റെ ഫലമായി സംഭവിച്ചിട്ടുള്ളതാണ്.എന്നാണ് ഈ സൂക്തം വെളിപ്പെടുത്തുന്നത്.

അതിനാല്‍ 'ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിലഭയം തേടുക 'എന്നുവെച്ചാല്‍ അത് കേവലം നാവുകൊണ്ടുരുവിടലല്ല.മറിച്ച് ശരിയായ രാഷ്ട്രീയവബോധത്തോടുകൂടി ഭൂമിയിലെ അദൈവീക വ്യവസ്ഥിതികളുയെല്ലാം മാറ്റത്തിനു വേണ്ടിയുള്ള പ്രബോധന മാര്‍ഗ്ഗത്തില്‍ നിലകൊള്ളുകയും അവരുടെ വേദപാരായണം മേല്‍പ്രസ്ഥാവിച്ച പ്രാര്‍ത്ഥനയിലൂടെ ആരംഭിക്കണമെന്നുമാണ്. മേല്‍ വചനം താല്‍പര്യപ്പെടുന്നത്.
------------------------------------
* മനുഷ്യന് ഗോചരമല്ലാത്ത അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട ഒന്നാണ് ജിന്ന് വര്‍ഗ്ഗം

------------------

{സര്‍വ്വ സ്തുതിയും സകലലോക പരിപാലകനായ അല്ലാഹുവിന് മാത്രം}


=ആവശ്യങ്ങള്‍ നിര്‍വഹിച്ചു കിട്ടുമ്പോഴും, അകപ്പെട്ട പ്രതിസന്ധികളില്‍നിന്നും പ്രയാസങ്ങളില്‍നിന്നും മോചനം ലഭിക്കുമ്പോഴും, മനുഷ്യ മനസ്സ് സുഖവും സന്തോഷവും അനുഭവിക്കുന്നു. പ്രത്യേകമായ ഈ അനുഭൂതിയില്‍ നിന്നും ഉടലെടുത്ത വിനയ വിധേയത്വ മനോഭാവം വാക്കിലൂടെ പ്രകടിപ്പിക്കുന്നതിനാണ് മലയാളത്തില്‍'സ്തുതി'എന്ന്ും അറബിയില്‍ 'ഹംദ് 'എന്നും പറയുന്നത്. 

ദൈവത്തിന്റെ മുമ്പിലലല്ലാാതെ വിനയ വിധേയത്വം പ്രകടിപ്പിക്കാന്‍ പാടില്ല.അവനല്ലാതെ മറ്റൊരു ശക്തിക്കും ഈ വിനയവിധേയത്വം അവകാശപ്പെടാനും അര്‍ഹതയില്ല. കാരണം, മനുഷ്യന്‍ ജീവിക്കുന്ന പ്രപഞ്ചവും ഭൂമിയും , മനുഷ്യന്‍ അനുഭവിക്കുന്ന സുഖ-ദുഖങ്ങള്‍ക്ക് നിമിത്തമായ ഘടകങ്ങളുമെല്ലാം പ്രപഞ്ച സ്രഷ്ടാവിന്റെ നീതിയുക്തമായ ഉദ്ദേശ്യവും ഉത്തരവുമനുസരിച്ചു മാത്രമാണ് രൂപം പ്രാപിച്ചിട്ടുള്ളതും അവയുടേതായ ധര്‍മ്മം നിര്‍വ്വഹിക്കുന്നതും.

പ്രത്യക്ഷത്തില്‍ ചില കരങ്ങളും കാരണങ്ങളും സഹായകമായി നമുക്കനുഭവപ്പെടുന്നുവെങ്കിലും, സത്യത്തില്‍ അതിന്റെ പിന്നില്‍ പ്രവൃത്തിച്ച കരം ദൈവത്തിന്റേതാണെന്ന യാഥാര്‍ത്ഥ്യം നാം മറക്കാന്‍ പാടില്ല.
ഈ വസ്തുത വിസ്മരിക്കുക വഴി, സമൂഹത്തിന്റ മേല്‍ നിയന്ത്രണം ലഭിച്ചവര്‍ക്ക സ്വന്തം ബുദ്ധിവൈഭവം കൊണ്ടാണിതെല്ലാം തങ്ങള്‍ നേടിയെടുത്തതെന്ന ചിന്ത കാടു കേറി സ്വന്തത്തെ പൂജിച്ച് അഹങ്കാരിയായി തീരാനും, ദുര്‍ബലര്‍ ഈ അഹങ്കാരികള്‍ക്ക് വിധേയരായി അവരാല്‍ സ്ഥാപിക്കപ്പെട്ട വ്യവസ്ഥിതികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ബിംബങ്ങള്‍ക്കും ശവകുടീരങ്ങള്‍ക്കും മറ്റും വഴങ്ങി-വണങ്ങാനും നിര്‍ബന്ധിതരായിത്തീരും.

ആയതിനാല്‍ ജീവിതത്തെ അവന്(അല്ലാഹുവിന്റെ വ്യവസ്ഥിതിക്ക്)മാത്രം സമര്‍പ്പിക്കുക. പ്രപഞ്ചമാകെ ഒരുക്കിത്തന്ന സര്‍വ്വാനുഗ്രഹങ്ങള്‍ക്കും നന്ദിയായി ദൈവം മനുഷ്യനോടാവശ്യപ്പെടുന്നത് അതാണ്. അതു തന്നെയാണ് സ്തുതിയുടെ യഥാര്‍ത്ഥ താല്‍പര്യവും. 

ഇതോടൊപ്പം ചേര്‍ത്ത് മനസ്സിലാക്കേണ്ട മറ്റൊരടിസ്ഥാനകാര്യം ഇതാണ്; ഭൂമിയിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ കേന്ദ്രരിച്ചും അതിനോടുള്ള മനുഷ്യരുടെ സമീപനത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രപഞ്ചത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിനിയമങ്ങളെയും അതിന്റെ ഉപഘടകങ്ങളെയും അല്ലാഹു സംവിധാനം ചെയ്തുവെച്ചിട്ടുള്ളത്. അത് കൊണ്ടുതന്നെ രാഷ്ട്രീയ വ്യവസ്ഥിതികളോടുള്ള മനുഷ്യന്റെ സമീപനത്തെ ആശ്രയിച്ചാണ് മനുഷ്യ ജീവിതത്തില്‍ ഉത്ഥാന-പതനങ്ങളും, നന്മ-തിന്മകളുമൊക്കെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ദൈവീക വ്യവസ്ഥിതിയാണ് ഭൂമിയില്‍ നിലനില്‍ക്കുന്നതെങ്കില്‍ നന്മയും,അദൈവീകവ്യവസ്ഥിതിക്ക് തിന്മയും എന്നതാണാ സംവിധാനം.ജനത അദൈവികവ്യവസ്ഥിതിയാന്‍ നിയന്ത്രിക്കപ്പടുന്നത്‌കൊണ്ടാണ് ലോകം ദുരന്താന്ധകാരത്തിലകപ്പെട്ടത്.ഈ അന്ധകാരസ്വസ്ഥതകളില്‍നിന്നാണ് മനുഷ്യമനസ്സ് മോചനം തേടുന്നത്.ഈ തേട്ടത്തിനുത്തരമായാണ് കരുണാമയനായ അല്ലാാഹു പ്രവാചകന്‍മാരേയും വേദങ്ങളേയും അവതരിപ്പിച്ചിട്ടുള്ളത്.

മനുഷ്യന് വേദം അവതരിച്ചു കിട്ടിയത്, ലോകത്ത് ലഭിച്ചിട്ടുള്ള മറ്റെന്തിനേക്കാളും മഹത്തായ അനുഗ്രഹമാകാന്‍ കാരണമിതാണ്. വേദാരംഭത്തില്‍തന്നെ അല്ലാഹുവിനെ സ്തുതിക്കാന്‍ ഖുര്‍ആന്‍ കല്‍പ്പിച്ചതിന്റേയും പൊരുളും ഇതുതന്നെയാണ്.

ഇത്രയും വിശദീകരിച്ചതില്‍നിന്നും മനസ്സിലാക്കാനാകുന്നതിതാണ്.സ്തുതിയുടെ താല്‍പര്യം ദൈവത്തോട് നന്ദി കാണിക്കുക എന്നും.ദൈവത്തോട് നന്ദി കാണിക്കുക എന്നാല്‍ അദൈവീകവ്യവസ്ഥിതികളുടെ മാറ്റത്തിനുവേണ്ടി ആത്മാര്‍ത്ഥതയോടെ നിലകൊള്ളുക എന്നുമാണ്.അവര്‍ മാത്രമാണ് ജീവിതത്തെ വേദത്തിന് വിധേയമാക്കിയവര്‍,ദൈവത്തിന്റ ഉദ്ദേശ്യം തിരിച്ചറിഞ്ഞവരും. 
(സ്തുതികളത്രയും അല്ലാഹുവിന് (അല്‍ഹംദുലില്ലാഹ്).
 

----------------

{പരമകാരുണ്യവാനും കരുണാവാരിധിയും} 


= -ദൈവിക വ്യവസ്ഥിതി നിലകൊള്ളുന്ന ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും (വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും) ഒരുപോലെ ദൈവം കരുണ ചെയ്യുമെന്നും,വിശ്വാസികള്‍ക്ക് അവരുടെ ദൗത്യനിര്‍വഹണത്തിന്നാവശ്യമായ രിതിയില്‍ പത്യേകമായി കരുണ ചെയ്യുമെന്നുമാണ് ഈ വാക്യത്തിന്റെ താല്‍പര്യം. 

പ്രസ്തുത പ്രത്യേകത ഉള്‍കൊള്ളുന്നതാണ് പ്രപഞ്ച സംവിധാനവും, പ്രവാചകന്മാരിലൂടെ ദൈവം നല്‍കിയ നിയമവും(ശരീഅത്തും). 

ഇതിന്നപവാദമായി ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന തിന്മകളെയും,വിപത്തുക്കളെയും ചൂണ്ടി ദൈവ കാരുണ്യത്തെ സംശയിക്കുകയും ദൈവംക്രൂരനാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വളരെ ശക്തമായി ഇന്ന് നിലനില്‍ക്കുന്നുണ്ട്.പലരും ഈ കുഴപ്പങ്ങളില്‍ അകപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഭൂമിയില്‍ നന്മ-തിന്മകള്‍ സംഭവിക്കുന്നതിന്റെ കാര്യകാരണ ബന്ധത്തെകുറിച്ച് ശരിയായ രീതിയില്‍ ഗ്രഹിക്കാത്തതിലുള്ള പ്രശ്‌നമാണിത്.

ദൈവീകവ്യവസ്ഥിതിക്കു നന്മയും, അ ദൈവിക വ്യവസ്ഥിതിക്ക് തിന്മയും എന്നതാണ് ഭൂമിക്ക് ദൈവം നിശ്ചയിച്ച സംവിധാനം (വിധി).എന്ന് മനസ്സിലാക്കുന്നതിലൂടെ മാത്രമേ തല്‍വിഷയവുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങളവസാനിക്കുകയുള്ളു

ഭൂമിയില്‍ നിലകൊള്ളുന്ന അദൈവിക(പ്രകൃതിവിരുദ്ധ)രാഷ്ട്രീയ വ്യവസ്ഥിതിയനുസരിച്ച് മനുഷ്യന്‍ ജീവിച്ചതിന്റെ അനന്തര ഫലമായി സംഭവിച്ചിട്ടുള്ളതാണ് തിന്മകളെല്ലാം. 

അത്‌കൊണ്ട്തന്നെ ദൈവേതര വ്യവസ്ഥിതികളുടെ മാറ്റത്തിനുവേണ്ടി നിലകൊള്ളാത്ത മനുഷ്യരാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വ തിന്മകളുടേയും ശരിയായ കാരണക്കാര്‍; ദൈവമല്ല.

----------------

{പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍}


= ഇസ് ലാമിക വ്യവസ്ഥിതിയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ പെട്ടതാണ് പരലോകം അഥവാ വിധിദിനത്തിലുള്ള വിശ്വാസം.

ഭൗതീകവും അഭൗതീകവുമായ യാഥാര്‍ത്ഥ്യങ്ങളെ പരസ്പരം മനുഷ്യമനസ്സുമായി ബന്ധിപ്പിക്കുന്ന വിശ്വാസമാണത്. 

അല്ലാഹുവിന്റെ വ്യവസ്ഥിതിയുടെ ഭാഗമായി വിധിദിനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വിജയ-പരാജയങ്ങള്‍ നേരിടുമ്പോള്‍ അഹങ്കാരവും നിരാശയും ബാധിക്കുകയില്ല.പരലോക വിശ്വാസത്തിലടിയുറച്ച് ദൈവമാര്‍ഗ്ഗത്തില്‍ നിലകൊള്ളന്നവരെ സംബന്ധിച്ചേടത്തോളം സംഭവങ്ങളെന്തും അല്ലാഹുവിന്റെ അനുമതി പ്രകാരം നിയന്ത്രണാധീനമായിരിക്കും.

ക്രൈസ്തവ-ഹൈന്ദവ വിശ്വാസത്തിലെ 'ന്യായവിധിനാളും' 'പുനര്‍ജന്മvum' നന്മയിലേക്കുള്ള മനുഷ്യമനസ്സിന്റെ പരിവര്‍ത്തനത്തിന് ഒട്ടും സാധ്യകളില്ലാത്ത സങ്കല്‍പങ്ങളാണ്.അധികാര രാഷ്ട്രീയത്തിന്റെ ചൂഷണോപാധികളില്‍പെട്ടതാണിത്.കാരണം മതങ്ങള്‍ അദൈവീക വ്യവസ്ഥിതികളിലെ അധികാര രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ്.
ഇസ് ലാം ഒരു മതമായി സങ്കല്‍പ്പിക്കുമ്പോള്‍ ഈ ദൗര്‍ബല്ല്യങ്ങളെല്ലാം അതിനേയും ബാധിക്കും.

ഇന്നത്തെ മുസ്‌ലീം സഘടനകളുടെ അവസ്ഥ നോക്കൂ:അല്ലാഹുവിന്റേതല്ലാത്ത വ്യവസ്ഥിതികളംഗീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ ദീനിനെ ഇവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചുരുക്കികൊണ്ടിരിക്കുകയാണ്.കേവലം പ്രര്‍ത്ഥനാകര്‍മ്മങ്ങളുടെ സമുച്ഛയമായ മതങ്ങളില്‍ ഒന്നായി ഇസ്‌ലാമിനെയും തെറ്റിദ്ധരിക്കാന്‍ കാരണമതാണ്.

ദൈവീകവ്യവസ്ഥിതിക്ക് വേണ്ടി മത്രം ചലനാത്മകമാകുന്നതാണ് ഇസ് ലാമിലെ പരലേക വിശ്വാസം. അതില്‍നിന്നതിനെ അടര്‍ത്തിയെടുത്ത
ഇവരുടെ മത വിശ്വാസത്തോട് കൂട്ടിഘടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.അത്‌കൊണ്ടുതന്നെ മറ്റു മതങ്ങളിലെ മരണാനന്തര വിശ്വാസം കൊണ്ടു ലഭിക്കുന്ന ഫലം മാത്രമേ ഈ മുസ്ലീംസംഘടനാ വിശ്വാസികള്‍ക്കും ലഭിക്കുന്നുള്ളു.

അറിയുക: അല്ലാഹുവിന്റെ വ്യവസ്ഥിതിക്ക് നിലകൊള്ളുന്നവരുടെ പരലോക വിശ്വാസം മാത്രമേ ഫലപ്രദമാവുകയുള്ളു.രാഷ്ട്രീയവബോധമില്ലാത്തപരലോകവിശ്വാസത്തിന് ഒരു ചലനവും സൃഷ്ടിക്കുക സാധ്യമല്ല.
*
ഇഹത്തിലും പരത്തിലും അല്ലാഹുവാണ് വിധികര്‍ത്തവ്.ഇവിടെയും അവിടെയും അല്ലാഹു നടത്തുന്നത് രാഷ്ട്രീയ വിധികര്‍തൃത്വം തന്നെയാണ്.
------------
-ദൈവിക വ്യവസ്ഥിതിക്ക് വേണ്ടി നീതിമാന്മാരായ ഭരണാധികാരികളും അദൈവിക വ്യവസ്ഥിതികള്‍ക്കായി അക്രമികളായ ഭരണാധികാരികളും എന്നതാണ് ദൈവനിശ്ചയം. ദൈവത്തിന്റെ ഈ നിശ്ചയപ്രകാരമാണ് ലോകജനതയെ ഭരണാധികാരികള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭരണാധികാരികള്‍ മുഖേനയാണ് ഭൂമിയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ദൈവം വിധി കല്‍പ്പിക്കുന്നത്.എന്നാല്‍ ഇതില്‍ നിന്ന് പരലോകത്തുള്ള അടിസ്ഥാന വ്യത്യാസം; വിചാരണ നാളില്‍ ദൈവമായിരിക്കും ഭരണാധികാരിയായി അവിടെ സിംഹാസനത്തിലുണ്ടായിരിക്കുക . ഭൂമിയിലെപ്പോലെ പരലോകത്ത് വിധികല്‍പ്പിക്കുന്നത് അവന്റെ പ്രതിനിധികളായിരിക്കില്ല,എന്നതാണത്. 

ഭൂമിയിലുള്ള ഭരണാധികാരികളെ തന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വാധീനിക്കാന്‍ ഒരുപക്ഷേ കഴിഞ്ഞേക്കും. എന്നാല്‍, സിംഹാസനത്തിലുപവിഷ്ഠനായ ദൈവത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം പരലോകത്ത് ആര്‍ക്കും അങ്ങിനെയുള്ള തോന്നലിന് പോലും ഇടനല്‍കുകയില്ല. 

മറ്റൊരു ഭാഗത്ത് ഖുര്‍ആന്‍ വിചാരണ നാളിനെ വിശദീകരിക്കുന്നത് ശ്രദ്ധേയമാണ് : 
'ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി യാതൊന്നും അധീനപ്പടുത്താന്‍ സാധിക്കാത്ത ഒരു ദിവസം. ആ ദിവസം അധികാരം പൂര്‍ണ്ണമായും അല്ലാഹുവിന്റെ കരങ്ങളിലായിരിക്കും'(വിശുദ്ധ ഖുര്‍ആന്‍.82:17-19). 

ഭരണീയരും ഭരണാധികാരികളും എന്ന രാഷ്ട്രീയ പ്രകൃതിയിലാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടള്ളത്. രാഷ്ട്രവുമായുള്ള നമ്മുടെ ദൈനംദിനനുഭവം തന്നെ അതിന് സാക്ഷിയാണ്.ഖുര്‍ആനും അത് ശരിവെക്കുന്നു(30/30)സമൂഹത്തെ അടക്കി നിയന്ത്രിക്കുക എന്നതാണ് ദീനിന്റേയും രാഷ്ട്രത്തിന്റേയും ധര്‍മ്മം.ഇഹത്തിലുംപരത്തിലും സമൂഹം നിയന്ത്രിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇഹലോകത്ത് അല്ലാഹു നിശ്ചയിച്ചവരും(വിശുദ്ധഖുര്‍ആന്‍3/26),പരലോകത്ത് നേര്‍ക്കുനേരെ രാജ സിംഹാസനത്തില്‍ അല്ലാഹുവുമായിരിക്കും വിധി കര്‍ത്താവായി എന്ന വ്യത്യാസത്തോടെ.
 
 

-------------------

[നിനക്ക്മാത്രം ഞങ്ങള്‍ അടിമപ്പെടുന്നു (ഇബാദത്ത് ചെയ്യുന്നു);] 

= അല്ലാഹുവിന് അടിമപ്പെടുക എന്ന്‌വെച്ചാല്‍ അല്ലാഹുവിന്റെ ദീനിന് (വ്യവസ്ഥിതിക്ക്)കീഴ്‌പെടുക എന്നാണ്.മറ്റൊരുനിലക്കും അല്ലാഹുമായി ബന്ധംസ്ഥാപിക്കുവാന്‍ അവന്റെ അടിമകള്‍ക്ക് സാധ്യമല്ല.


അതായത്,ഭൂമിയില്‍ ദൈവീക വ്യവസ്ഥിതി ഉണ്ടെങ്കില്‍ അതില്‍ പൗരത്വം സ്വികരിച്ച് ആ വ്യവസ്ഥിതിക്ക് കീഴ്‌പെട്ട് ജീവിക്കുക.. അതില്ലെങ്കില്‍ ദൈവീക മാര്‍ഗ്ഗദര്‍ശനം രാഷട്രീയ വ്യവസ്ഥിതിയായംഗീകരിച്ച് ആ വ്യവസ്ഥിതിയിലേക്കുള്ള പ്രബോധനമാര്‍ഗ്ഗത്തില്‍ ആത്മാര്‍ത്ഥതയോടെ നിലകൊള്ളുക. ഈ രണ്ടു മാര്‍ഗ്ഗങ്ങളിലേതെങ്കിലുമൊന്നംഗീകരിക്കാതെ ഏക ദൈവ വിശ്വാസിയും യഥാര്‍ത്ഥ മുസ്‌ലിമും ആകാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല.

ഒറ്റപ്പെട്ടതോ ഭാഗികമോ ആയ വിശ്വസ-കര്‍മ്മങ്ങളെ അല്ലഹുവിനുള്ള ഇബാദത്തായി അല്ലാഹുവും പ്രവാചകനും പരിജയപ്പെടുത്തിയിട്ടില്ല. സാക്ഷ്യം,നമസ്‌കാരം-വ്രതം-നിര്‍ബന്ധദാനം-തീര്‍ത്ഥാടനം, തുടങ്ങിയ വിശിഷ്ഠ കര്‍മ്മങ്ങള്‍ളെപ്പോലും ഇബാദത്ത് എന്നല്ല പരിചയപ്പെടത്തിട്ടുള്ളത്. മറിച്ച് ശഹാദത്ത്-സ്വലാത്ത്-സിയാം,സൗമ്-സകാത്ത്-ഹജ്ജ് എന്നിങ്ങനേയാണ് ഖുര്‍ആനും തിരുചര്യയും വിശേഷിപ്പിച്ചിട്ടുള്ളത്.

 

തന്നെയുമല്ല രാഷ്ട്രീയത അവഗണിച്ചു കൊണ്ടുള്ള വിശ്വാസ- കര്‍മ്മങ്ങളൊന്നും തന്നെ അല്ലാഹു സ്വികരിക്കുമെന്നതിന് വേദത്തിലും തിരുചര്യയിലും യാതൊരു തെളിവുമില്ല. മാത്രമല്ല,ദൈവത്തിന്റെ ദീനിന് 'മതം'-'ജീവിതവ്യവസ്ഥിതി' യെന്നും, അവനുള്ള ഇബാദത്തിന് 'ആരാധന-പ്രാര്‍ത്ഥന' യെന്നുമുള്ള അര്‍ത്ഥത്തില്‍ വിശുദ്ധ പ്രമാണങ്ങളില്‍നിന്ന് വായിച്ചെടുക്കാനും സാധ്യമല്ല. ആയതിനാല്‍ ദൈവീകമാര്‍ഗ്ഗദര്‍ശനം രാഷ്ട്രീയവ്യവസ്ഥിതിയായംഗീകരിക്കാത്തവരും അതിനുവേണ്ടി നിലകൊള്ളാത്തവരും ദൈവത്തിന്റെ ദീനില്‍ പ്രവേശിച്ചവരോ ജീവിതം ഇബാദത്താക്കിയവരോ അല്ലെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

---------

 

= 'അദ്ദുആഉ ഹുവ അല്‍ ഇബാദ' (പ്രാര്‍ത്ഥന അത് ഇബാദത്താകുന്നു)1,

'അദ്ദുആഉ മുഖു അല്‍ ഇബാദ' (പ്രാര്‍ത്ഥന അത് ഇബാദത്തിന്റെ മജ്ജയാകുന്നു)2, എന്നീ നബി വചനങ്ങളുദ്ധരിച്ചുകൊണ്ട്, അല്ലാഹുവിനുള്ള ഇബാദത്തെന്നാല്‍ ആരാധനകളും പ്രാര്‍ത്ഥനാപൂവ്വം ചെയ്യുന്ന കര്‍മ്മങ്ങളുമാണെന്ന അബദ്ധചിന്താഗതി പ്രചരിപ്പിക്കുകയാണ് ചില മുസ്‌ലിം വിഭാഗങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മുകളിലുദ്ധരിച്ച രണ്ടു നബിവചനങ്ങളുദ്ദേശിക്കുന്നതെന്താണെന്ന് ചെറുതായൊന്ന് വിശദീകരിക്കാ:
പങ്കു ചേര്‍ക്കാതെ അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിച്ചല്‍ ആ പ്രാര്‍ത്ഥന അല്ലാഹുവിനുള്ള ഇബാദത്താകും എന്ന അര്‍ത്ഥത്തില്‍ പരിജയപ്പെടുത്തിയതല്ല പ്രസ്തുത ഹദീസ്. അല്ലാഹുവിനുള്ള ഇബാദത്തിന്റെ വിവക്ഷയും നിര്‍വചനവുമായി അവതരിച്ചതുമല്ല. മറിച്ച്, ഇബാദത്തിന്റെ മജ്ജയായ പ്രാര്‍ത്ഥന അല്ലാഹുഅല്ലാത്തവരോട് നടത്തിയാല്‍ ആ പ്രാര്‍ത്ഥന അവര്‍ക്കുള്ള ഇബാദത്തായിത്തീരും അഥവാ അല്ലാഹുവിന്റെ അടിമത്വത്തില്‍നിന്നവര്‍ പുറത്തു കടക്കും എന്നാണ് 'അദ്ദുആഉഹുവ അല്‍ ഇബാദ' എന്ന തിരുവചനം കൊണ്ടര്‍ത്ഥമാക്കുന്നത്.

ഈ ആശയം വ്യക്തമാക്കുന്ന ഒരു ഖുദിസിയായ തിരുവചനം കൂടി ശ്രദ്ധിക്കുക 'അല്ലാഹുപറഞ്ഞു : ഞാന്‍ സര്‍വ്വോപരി സകല പങ്കാളികളുടെ പങ്കാളിത്തത്തിനും അതീതനാകുന്നു.ഒരുവന്‍ ഒരു കര്‍മ്മത്തില്‍, എന്റെ കൂടെ മറ്റാരേയെങ്കിലും പങ്കുചേര്‍ത്തുകൊണ്ട് ചെയ്താല്‍ ഞാന്‍ ആ കര്‍മ്മത്തില്‍ നിന്നു മുക്തനാകുന്നു.അത് പൂര്‍ണ്ണമായും,അവന്‍ ആരെയാണോ പങ്കാളിയാക്കിയത് അവന്നുള്ളതായിത്തീരുന്നു'. 

അല്ലാഹുവിന്റേതല്ലാത്ത ദീനും അവനൊഴിച്ചുള്ളവര്‍ക്കുള്ള ഇബാദത്തുമാവാന്‍ പ്രാര്‍ത്ഥിക്കുന്നവരും പ്രാര്‍ത്ഥിക്കപ്പെടുന്നവരും , അനുസരിക്കുന്നവരും അനുസരിക്കപ്പെടുന്നവരും തമ്മില്‍ യാതൊരു വിധ ബന്ധവും നിലകൊള്ളണമെന്നില്ല. ഇബാദത്ത് ചെയ്യപ്പെട്ടവര്‍ പരലോകത്ത് വെച്ച് 'ഇവര്‍ ഞങ്ങള്‍ക്ക് ഇബാദത്ത് ചെയ്തിരുന്നില്ല'എന്ന് അല്ലാഹുവിന്റെ ചോദ്യത്തിന് മറുപടി പറയുമെന്നും. ഇബാദത്ത് ചെയ്തവരുടെ വിളിക്ക് 'അവര്‍ (ഇബാദത്ത് ചെയ്യപ്പെട്ടവര്‍) ഉത്തരം നല്‍കുന്നതല്ലെ',ന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നോക്കുക (അല്‍ഖസസ് 63-64).

അല്ലാഹുഅല്ലാത്തവര്‍ക്കുള്ള ഇബാദത്തിനെ പരാമര്‍ശിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ (26:69-72 വചനം ഉദാഹരണം)ഉദ്ധരിച്ചുകൊണ്ട് ഇവിടെയെയൊന്നും പ്രാര്‍ത്ഥനയല്ലാതെ രാഷ്ട്രീയവും ഭരണവും വിഷയമാക്കിയിട്ടില്ല. ആയതിനാല്‍ ഇസ്‌ലാമിന്റെ ദീനിനും ഇബാദത്തിനും രാഷ്ട്രീയം അനിവാര്യമല്ലെന്നാണ് ഇവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഇപ്രകാരമുള്ള ഖുര്‍ആന്‍ വാക്യങ്ങളില്‍ വിഷയമാവാത്തത് രാഷ്ട്രീയം മാത്രമല്ല. ബഹുദൈവവിശ്വാസികളുടെ ഭൗതീകാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയല്ലാതെ ഒരു ഏകദൈവിശ്വാസി അംഗീകരിക്കേണ്ട പ്രാഥമിക കര്‍മ്മങ്ങളെക്കുറുച്ചും ഇപ്രകാരമുള്ള വാക്യങ്ങളില്‍ വഷയീഭവിച്ചിട്ടില്ല. അതുകൊണ്ട് പ്രാര്‍ത്ഥനയല്ലാതെ നിര്‍ബന്ധ വിശ്വാസ-നുഷ്ഠാന കര്‍മ്മങ്ങള്‍പോലും അല്ലാഹുവിനുള്ള ഇബാദത്തിന് അനിവാര്യമല്ലെന്ന് പറയേണ്ടിവരും. 

ഇനി ആള്‍ദൈവങ്ങള്‍ക്കും ശവകുടീരങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും മുമ്പില്‍ പ്രശ്‌നപരിഹാരം പ്രതീക്ഷിച്ചു കൊണ്ട് പ്രാര്‍ത്ഥിച്ചിരുന്ന ഒരാള്‍ അതിലെ വിഡ്ഢിത്തവും വൈരുദ്ധ്യവും മനസ്സിലാക്കി അയാളുടെ പ്രാര്‍ത്ഥന മാത്രം അല്ലാഹുവിനോട് മാത്രമാക്കിയെന്നിരിക്കട്ടെ, എങ്കില്‍ ആ പ്രാര്‍ത്ഥന അല്ലാഹുവിനുള്ള ഇബാദത്തായിത്തീരുമോ?.പങ്കുകാരെ കല്‍പ്പിക്കാതെ അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിച്ചത്‌കൊണ്ട് അത്തരക്കാരെ അല്ലാഹുവിനെ മാത്രം ആരാധ്യനായി സ്വീകരിച്ച മുവഹ്ഹിദുകളായി ഇക്കൂട്ടരംഗീകരിക്കുമോ?. ഉത്തരം നിഷേധാത്മകമല്ലെങ്കില്‍ ഇവര്‍ ചെന്നെത്തുന്നത് വലിയ ആശയകുഴപ്പthiലായിരിക്കും. കാരണം പ്രാര്‍ത്ഥനയൊഴികെയുള്ള അടിസ്ഥാനവിശ്വാസ കര്‍മ്മങ്ങളെല്ലാം അവഗണിക്കുന്നവരേയും പരലോകവും പ്രവാചകത്വവുമെല്ലാം നിഷേധിക്കുന്നവരെപ്പോലും 'മുവഹ്ഹിദും' 'മുജാഹിദു'മായി ഇവര്‍ക്ക് അംഗീകരിക്കേണ്ടിവരും. അതിനാല്‍ ഇൗദൃശ വചനങ്ങളിലെല്ലാം അല്ലാഹുവിനുള്ള ഇബാദത്തിന്റെ കാര്യമല്ല, അല്ലാത്തവര്‍ക്കുള്ള ഇബാദത്തിന്റെ കാര്യമാണ് പറയുന്നതെന്നാണ് നാം മനസ്സിലാക്കേണ്ടത്.

അതെ, ഈ മുസ്‌ലീംസംഘടനകള്‍ മാനദണ്ഡമാക്കുന്നത്, വേദം നല്‍കപ്പെട്ടവരോട് ഖുര്‍ആനില്‍ കല്‍പ്പിക്കപ്പെട്ട ദീനും ഇബാദത്തുമല്ല,മറിച്ച് ബഹുദൈവവിശ്വാസികളുടെ ദീനും ഇബാദത്തുമാണ്. അത്‌കൊണ്ടാണ് ബഹുദൈവവിശ്വാസികളുടെ ദീനും ഇബാദത്തും പോലെ ഇവരുടെ ദീനിനും ഇബാദത്തിനും രാഷ്ട്രീയം നിര്‍ബന്ധമാവാത്തത്.

ബഹുദൈവത്വ ദീനും ഇബാദത്തും ഉദ്ദേശപൂര്‍വ്വം ജനങ്ങള്‍ നിര്‍മ്മിച്ചുണ്ടാക്കിയതോ രൂപപ്പെടുത്തിയതോ അല്ല. ജനങ്ങള്‍ സത്യവ്യവസ്ഥിയിതില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ ദൈവേഛപ്രകാരം അസത്യവ്യവസ്ഥിതി രൂപം പ്രാപിച്ചു. ഈ വ്യവസ്ഥിതിയിലെ ഭരണാധികാരികള്‍ അവരുടെ താല്പര്യപ്രകാരം ഭരണീയര്‍ക്ക് അനുവദിച്ചുകൊടുത്ത പ്രാര്‍ത്ഥനാചടങ്ങുകളുടെ സമുച്ഛയമാണ് ബഹുദൈവവിശ്വാസികളുടെ മതം. , ഈ ചടങ്ങുകള്‍ അനുഷ്ടിക്കലാണ അവരുടെ ഇബാദത്തും.

ബഹുദൈവവിശ്വാസികളുടെ മതവും ഇബാദത്തും അദൈവീകവ്യവസ്ഥിതികളുടെ ഭഗമായാണ് ഇന്നും എന്നും നിലകൊള്ളുന്നത് . പൂര്‍വ്വകാലങ്ങളില്‍ ഭരണാധികാരികള്‍ പ്രത്യക്ഷത്തില്‍ നേരിട്ട് നിശ്ചയിച്ച പുരോഹിതന്മാരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരുന്നു അവരുടെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ (ഇബാദത്ത്).എന്നാല്‍ പണ്ഡിത-പുരോഹിതന്മാരും,ഭരണാധികാരികളും തമ്മില്‍ പരോക്ഷ ബന്ധങ്ങളാണിന്നുള്ളത്.

ലോകത്ത് തിന്മകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അദൈവികവ്യവസ്ഥിതി നിലകൊള്ളുന്നത് മൂലമാണ്. അത്‌കൊണ്ട്തന്നെ തിന്മകളുടെ പ്രധാന ഉത്തരവാദി ഭരണാധികാരികളാണ്.തിന്മകള്‍ക്ക് മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ അടിസ്ഥാനസത്യത്തില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടാനും എല്ലാ ദുരന്തങ്ങളുടേയും തിന്മകളുടേയുംഉത്തരവാദി അല്ലാഹുവാണന്നെന്ന തെറ്റായ ധാരണയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുവാനുള്ള പൈശാചിക തന്ത്രമാണ് മതങ്ങള്‍ എന്നും നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. ഇന്നും അതാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. 

തിന്മകള്‍ക്കെല്ലാംകാരണം രാഷ്ട്രീയവ്യവസ്ഥിതികളാണെന്ന സത്യം മനസ്സിലാകുംവിധം ജനങ്ങള്‍ക്ക് വിശദീകരിച്ച്‌കൊടുക്കാന്‍ എല്ലാമതവിഭാഗങ്ങളും ഇന്നും അറച്ചുനില്‍ക്കുന്നു. മാത്രമല്ല അശാസ്ത്രീയമായ പലഅബദ്ധവിശ്വാസങ്ങളും പകരം പഠിപ്പിക്കുകയുംചെയ്യുന്നു. സത്യം മറച്ചുപിടിക്കാന്‍ മത പണ്ഡിത-പുരോഹിതന്മാര്‍ നിര്‍ബന്ധിതരാണ്.കാരണം, അദൈവികവ്യവസ്ഥിതിയെ ആശ്രയിച്ചാണ് മതങ്ങളെല്ലാം നിലകൊള്ളുന്നത്. 

സത്യദീനില്‍നിന്നുള്ള വ്യതിചലനം അല്ലാഹു അവരെ നിന്ദ്യമായ ഈപരിണിതിയില്‍ കൊണ്ടെത്തിച്ചു. ഇങ്ങനെ പരിണമിച്ചുണ്ടായ ബഹുദൈവവിശ്വാസികളുടെ ഇബാദത്തുശുദ്ധീകരിച്ചെടുത്ത്(ബിംബങ്ങളോട് പ്രാര്‍ത്ഥിക്കുന്നതിന് പകരം അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കുക അനുഷ്ഠാനങ്ങളെല്ലാം വിഗ്രഹപ്രീതിക്ക് പകരം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചായിരിക്കുക തുടങ്ങിയ ചടങ്ങുകള്‍)അല്ലാഹുവിന്റെ ദീനിനും അവനുള്ള ഇബാദത്തിനും മാനദണ്ഡമാക്കിയതാണ് ഇവിടെ ഇവര്‍ക്ക് പിണഞ്ഞ അബദ്ധം.

അല്ലാഹുവിന്റേതല്ലാത്ത ദീനും അവനല്ലാത്തവര്‍ക്കുള്ള ഇബാദത്തുമാകുവാന്‍ 'ഇലാഹു'കള്‍ക്കും 'മഅ്ബൂദു'കള്‍ക്കും പരസ്പരം അറിവോ ധാരണയോ വേണ്ടതില്ലെന്ന് നാം മനസ്സിലാക്കി. എന്നാല്‍ അല്ലാഹുവിന്റെ ദീനിന്റേയും ഇബാദത്തിന്റെയും കാര്യത്തിലത്‌പോര. അല്ലാഹുവിന്റ ദീന്‍(രാഷ്ട്രീയവ്യവസ്ഥിതി) അംഗീകരിക്കുന്നവരുെട കര്‍മ്മങ്ങള്‍ മാത്രമേ അല്ലാഹു ഇബാദത്തായി സ്വീകരിക്കുകയുള്ളു എന്ന് ഖുര്‍ആന്‍ വെക്തമാക്കിയതാണ്. 'നിഷ്‌കളങ്കമായി ദീന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് ഇബാദത്ത് ചെയ്യാനല്ലാതെ അവര്‍ (വേദംനല്‍കപ്പെട്ടവര്‍)കല്‍പ്പിക്കപ്പെട്ടിട്ടില്ല' (98 5).

ദീന്‍ അല്ലാഹുവിനാക്കുക എന്നാല്‍ ദൈവീക മാര്‍ഗ്ഗദര്‍ശനം രാഷ്ട്രീയവ്യവസ്ഥിതിയായംഗീകരിക്കുക എന്നാണ്. കുറിപ്പ് 4ല്‍ പറഞ്ഞത് നോക്കുക. 
അല്ലാഹുവിന്റെ ദീനീ കല്‍പ്പനയിലേതെങ്കിലുമൊന്നില്‍ ആരെയെങ്കിലും പങ്കാളിയാക്കിയാല്‍ മതി ഇബാദത്ത് അവര്‍ക്കുള്ളതായിത്തീരാന്‍. പ്രാര്‍ത്ഥനയിലോ ഭക്ഷണ-പാനീയത്തിലോ മറ്റേതെങ്കിലും കര്‍മ്മങ്ങളിലോ ഉള്ള അല്ലാഹുവിന്റ വിധിക്ക് വിപരീതമായി ദൈവേതരരോട് പ്രാര്‍ത്ഥിക്കുകയോ കൃത്രിമ വിധികര്‍ത്താക്കളെ വിസമ്മതിക്കാതിരിക്കുകയോ ചെയ്താല്‍, ആ പ്രാര്‍ത്ഥനയും സമ്മതവും അവര്‍ക്കുള്ള ഇബാദത്തായിത്തീരും. (ഖുര്‍ആന്‍ 6/121).

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയും പ്രകാരമാണ് ഹദീസ് 1 ന്റ താല്‍പര്യം: അല്ലാവിന്റെ കല്‍പനക്ക് വിരുദ്ധമായി നടത്തുന്ന പ്രാര്‍ത്ഥന ആരോടാണോ നടത്തിയത്, ആ പ്രാര്‍ത്ഥന അവര്‍ക്കുള്ള ഇബാത്തായി തീരും. 2ാമത്തെ ഹദീസ് പ്രകാരം, അല്ലാഹുവുമായുള്ള അടിമയുടെ ബന്ധങ്ങളത്രയും പ്രാര്‍ത്ഥനയിലൂടെയാണ് നിലകൊള്ളുന്നത്.അതിനാല്‍ വിശ്വാസിയായ അടിമയുടെ (ദൈവീകവ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവരുടെ) നെടും തൂണാണ്് 'ദുആ'. അതുകൊണ്ടാണ് പ്രാര്‍ത്ഥന -അല്ലാഹുവിനുള്ള -ഇബാദത്തിന്റെ മജ്ജയായി പ്രവാചചകന്‍ തിരുമേനി (സ) വിശേഷിപ്പിച്ചിട്ടുള്ളതും.

കൂടാതെ ഈ ഹദീസ് പ്രകാരം ഇബാദത്തും പ്രര്‍ത്ഥന(ദുആ)യും രണ്ടാണെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. അതിനാല്‍ പ്രാര്‍ത്ഥന (അരാധന)യാണ് അല്ലാഹുവിനുള്ള ഇബാദത്ത് എന്ന് സമര്‍ത്ഥിക്കാന്‍ ഈ ഹദീസും അനുവദിക്കില്ല.

-
= وَقَالَ رَبُّڪُمُ ٱدۡعُونِىٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِى سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ (٦٠)

" നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു.നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ.ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം. എനിക്ക് ഇബാദത്ത് ചെയ്യാതെ(എന്റെവ്യവസ്ഥിതിക്ക് കീഴ്‌പെടാതെ)അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയേ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്. നിശ്ചയം.' (വിശുദ്ധ ഖുര്‍ആന്‍ 40/60) ഈ ഖുര്‍ആന്‍ വാക്യത്തിലെ ഇബാദത്ത് ദുആ എന്നീപദങ്ങള്‍ പര്യായങ്ങളാണെന്നാണ് ചില മുഫസ്സിറുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്. മുഫസ്സിറുകളില്‍ തന്നെ രണ്ടാണെന്നഭിപ്രായപ്പെട്ടവരുമുണ്ട്.
ഇമാം ഫഖ്‌റുദ്ദീന്‍ അല്‍ റാസി രേഖപ്പെടുത്തുന്നു:
ٱدۡعُونِىٓ(ഉദുഊനീ) എന്നവചനം ദുആ കൊണ്ടുള്ള കല്‍പനയാണെന്നും إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِى (എന്നെ ആരാധിക്കുന്നതില്‍ അഹന്ത കാണിക്കുന്നവര്‍) എന്ന് തുടര്‍ന്നുപറഞ്ഞത് ഇബാദത്ത്(ആരാധന)കൊണ്ടുള്ള കല്‍പനയാണെന്നുംഅഭിപ്രായമുണ്ട് '(തഫ്‌സീറുല്‍ കബീര്‍-മലയാളം വാള്യം 5 പേജ് 488. പ്രസിദ്ധീകരണം ഖുര്‍ആന്‍ ഫോര്‍ വേള്‍ഡ്) 

ഇതില്‍ പറഞ്ഞപോലെ ഇബാദത്തും ദുആയും രണ്ടാണെന്ന് മനസ്സിലാക്കുന്നതാണ് ശരി. കാരണം, ദുആയുടെ കാര്യത്തില്‍ അഹങ്കാരത്തിന്റെ പ്രശ്‌നം ഉത്ഭവിക്കുന്നില്ല. പൊതുവെ മനുഷ്യര്‍ അവരവരുടെ കാര്യം സാധിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥനയില്‍ വിനീതരായി ഏതറ്റംവരെ പോകാനും സന്നദ്ധരാകും. ഖുര്‍ആന്‍ പറയുന്നു:എന്നാല്‍ മനുഷ്യന് വല്ല പ്രയാസവും നേരിട്ടാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു.(39/49) ഖുര്‍ആന്‍ 31/32ഉം നോക്കുക.. പക്ഷേ, ഇബാദത്തിന് കല്‍പിക്കുമ്പോഴാണ്(അല്ലാഹുവിന്റെ ദീനിന് ജീവിതത്തെ വിധേയപ്പെടുത്താനാവശ്യപ്പെടുമ്പോഴാണ്) വിനയം അഹങ്കാരത്തിനു വഴിമാറി കൊടുക്കുന്നത്. 

അല്ലാഹു പറയുന്നു: '......... എന്നിട്ട് നിങ്ങളുടെ ദേഹേഛ ഇഷ്ടപ്പെടാത്തതുമായി (അല്ലാഹുവിന് ഇബാദത്ത് ചെയ്യണമെന്ന്-ദൈവീക വ്യവസ്ഥിതിക്കു കീഴ്‌പ്പെടെണമെന്ന സന്ദേശവും കൊണ്ട)ദൈവദൂതന്‍ വന്നപ്പോഴെല്ലാം അഹംഭാവം നടിക്കുകയല്ലേ നിങ്ങള്‍ ചെയ്തത് ? 
അവരില്‍ ചിലരെ നിങ്ങള്‍ നിഷേധിച്ചു. ചിലരെ ഇതാ നിങ്ങള്‍ വധിച്ചും കളഞ്ഞു'.( അല്‍ ബഖറ 87) 

ആയതിനാല്‍ മേല്‍സൂക്തത്തെ(40/60)സൂക്ഷ്മവിശകലനത്തിന് വിധേയമാക്കിയാല്‍ ഇബാദത്തും ദുആയും ഒന്നല്ലെന്നും രണ്ടിന്റേയും താല്പര്യം രണ്ടാണെന്നുമുള്ള സത്യം അസന്നിഗ്ദമായി തെളിയുന്നതാണ്.
--------
 

[നിനക്ക്മാത്രം ഞങ്ങള്‍ അടിമപ്പെടുന്നു (ഇബാദത്ത് ചെയ്യുന്നു);].

= ഇബാദത്തും രാഷ്ട്രീയവ്യവസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ചില തെറ്റിദ്ധാണകള്‍ കൂടി ഇവിടെ നീക്കം ചെയ്യേണ്ടതുണ്ട്.

സാധാരണ ജനങ്ങളെ വഴിതെറ്റിക്കും വിധത്തില്‍ ഇസ്‌ലാമിന്റെയും തജ്ദീദിന്റേയും ഇജ്തിഹാദിന്റേയും പേരില്‍ ഒരുപുത്തന്‍ പ്രവണത ഈ അടുത്ത കാലത്തായി മുസ്‌ലീം സമുദായത്തില്‍ രൂപപ്പെട്ടിരിക്കുന്നു.അദൈവിക വ്യവസ്ഥിതിയില്‍ ഭരണം നടത്തി ഇസ്‌ലാമിനും സമുദായത്തിനും സമൂഹത്തിനും സേവനം ചെയ്യാനാകുമെന്നും അങ്ങനെ ക്രമത്തില്‍ ഇസ്‌ലാമിക രാഷ്ട്രം തന്നെ സ്ഥാപിക്കാമെന്നുമാണ് ഇവരുടെ കണ്ടുപിടുത്തം. എന്നാല്‍ ഇങ്ങനെ ഒരുവാദത്തിന് വിശുദ്ധ പ്രമാണങ്ങളില്‍ യാതൊരു തെളിവുമില്ല.തന്നെയുമല്ല അദൈവികവ്യവസ്ഥിതിയില്‍ ഭരണംനടത്താന്‍ പറ്റുമോ ഇല്ലേഎന്നത് ഇജ്തിഹാദി വിഷയവുമല്ല ഖുര്‍ആന്‍ ഖണ്ഡിതമായി നിരോധിച്ചകാര്യമാണത.് 

കൂടാതെ മുന്‍കാല മഹത്തുക്കളുടേയും പില്‍കാലത്ത് രാഷ്ട്രീയത്തിനൂന്നല്‍ നല്‍കിക്കൊണ്ട് നിയോഗിതരായ ശഹീദ് ഹസനുല്‍ബന്ന, ശഹീദ് സെയ്യിദ് ഖുത്തുബ്,അബുല്‍ അഅ്‌ലാ മൗദൂദി ഉള്‍പ്പെടെയുള്ള മഹാന്മാരുടെ രചനകളിലും ഇവര്‍െക്കതിരായ സാക്ഷ്യമാണ് നിലകൊള്ളുന്നത്. മാത്രമല്ല അദൈവിക വ്യവസ്ഥിതിയില്‍ 'സല്‍ഭരണം' നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം ധിക്കാരികളാവുകയും അദൈവികവ്യവസ്ഥിതിളുടെ ഭാഗമാവുകയും ചെയ്തതല്ലാതെ,ഭരണനീതി കൈവരുത്താനോ ജാഹിലിയ്യാ വ്യവസ്ഥിതി മാറ്റനോ സാധിച്ചതിന് ചരിത്രത്തിലിന്നോളം ഒരു തെളിവുമില്ല. 

അല്ലാഹുവിന്റ വ്യവസ്ഥിതി അംഗീകരിച്ച ജനവിഭാഗത്തെ ഭരിക്കാന്‍ മാത്രമേ ഇസ്‌ലാം അനുവദിക്കുന്നുള്ളു. ഭരിക്കുന്നവര്‍ ദൈവകല്‍പ്പനയനുസരിച്ചാണ് ഭരിക്കേണ്ടത്.അല്ലാത്തവര്‍ മുസ്‌ലിം-അമുസ്‌ലിം പരിഗണന കൂടാതെ ആരായിരുന്നാലും നിഷേധിയും, ധിക്കാരിയും,അക്രമിയുമാണെും, (അല്‍മാഇദ 44, 45, 47)ജീവിതത്തിന്റെ ഒരു മേഖലയിലുംഅവര്‍ക്ക് മൂല്യബോധം(ഹിദായത്ത്) നല്‍കുകയില്ലെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. (അല്‍മാഇദ 51, 68, 108) 

ഈ കാര്യം തിരുനബി വ്യക്തമാക്കുന്നത് നോക്കൂ ; അല്ലാഹു പറയുന്നു: തീര്‍ച്ചയായും ഞാന്‍ രാജാധിരാജനായ ഇബാദത്തിനന്യനില്ലാത്ത അല്ലാഹുവാണ്. ചക്രവര്‍ത്തിയുമാണ്. രാജാക്കന്മാരുടെ ഹൃദയം എന്റെ കൈപ്പിടിയിലാണ്. ജനങ്ങള്‍ എന്നെ അനുസരിച്ചാല്‍ (എന്റെവ്യവസ്ഥിതിക്ക് കീഴ്‌പെട്ടാല്‍)അധികാരികളുടെ മനസ്സ് കൃപയോടും കാരുണ്യത്തോടും കൂടി ഞാന്‍ പാകപ്പടുത്തും പ്രജകള്‍ എന്നെ ധിക്കരിക്കുകയാണെങ്കില്‍ കോപത്തിലും പ്രതികാരഭാവത്തിലും ഭരണഹൃദയങ്ങള്‍ ഞാന്‍ പരിവര്‍ത്തിപ്പിക്കുകയും ചെയ്യും. (അബൂദര്‍ദായില്‍ നിന്നും അബൂ നഈം 'അല്‍ ഹില്‍യ' എന്ന ഗ്രന്ഥത്തില്‍ നിവേദനം ചെയ്തത്.)

അല്ലാഹുവും പ്രവാചകും മുന്നറിയിപ്പ് നല്‍കിയ ഈ തത്വമാണ് ഇന്ന് ലോക ഭരണാധികാരികളില്‍ നിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നത്.
അധികാരികള്‍ക്ക് ശരിയായി ഭരണം നടത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ടല്ല.അല്ലാഹു അനുവദിക്കാത്തതു കൊണ്ടാണെന്ന് നാം മനസ്സിലാക്കുക. മനുഷ്യമനസ്സിന്റ നിയന്ത്രണം കയ്യിലൊതുക്കിയ അല്ലാഹു അനുവദിച്ചാലല്ലാതെ ആര്‍ക്കും നീതി പൂര്‍വ്വം ഭരിക്കുക സാധ്യമേ അല്ല. കാരണം . ഇന്ന് മാനവനഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം തന്റെ പ്രവാചകനിലൂടെ ഒരു സമൂഹത്തില്‍ പരിഹരിച്ചു മാതൃക അവശേഷിപ്പിച്ചു കൊണ്ട് ലോകത്തിനു സമര്‍പ്പിച്ച വ്യസ്ഥിതിയെ അവഗണിക്കുകയും മറച്ചു വെക്കുകയും തള്ളിക്കളയുകയും ചെയ്തു അവര്‍. ഇങ്ങനെ തെറ്റായവ്യവസ്ഥിതിക്ക് നേതൃത്വം നല്‍കുന്നവരാണ് അല്ലാഹുവിന്റെ കോപത്തിന് പാത്രമായവര്‍.

അല്ലാഹു കോപിച്ചവര്‍ക്ക് തടയുന്നത് ഭൗതീകമായ അനുഗ്രഹങ്ങളല്ല,മറിച്ച് അല്ലാഹു അവരില്‍നിന്ന് എടുത്ത് കളയുന്നത് മൂല്യബോധമാണ് . അഥവാ മാര്‍ഗ്ഗദര്‍ശ്ശനമാണ്. ദൈവിക വ്യവസ്ഥിതിക്ക് കീഴ്‌പ്പെടുന്ന ജനതയുടെ ഭരണാധികാരികള്‍ നീതിമാന്മാരും അദൈവികവ്യവസ്ഥിതിയിലെ ഭരണാധികാരികള്‍ ധിക്കാരികളുമായിരിക്കുമെന്ന് അല്ലാഹും പ്രവാചകനും വ്യക്തമാക്കിയിരിക്കെ,തന്നെയുമല്ല സംഭവലോകം അതിന് സാക്ഷിയുമാണ്.എന്നിട്ടും നിര്‍ലജ്ജം ഇവര്‍പറയുന്നു:ഞങ്ങളോ ഞങ്ങള്‍ പിന്തുണക്കുന്നവരോ അധികാരത്തില്‍ വന്നാല്‍ നീതി ഉറപ്പുവരുത്തും, സാമ്രജ്യത്ത്വത്തെ ചറുക്കും ,സ്വജനപക്ഷപാതിത്വം-വര്‍ഗ്ഗീയത-തീവ്രവാദം തുടങ്ങിയവ അശ്ശേഷം ഇല്ലായ്മചെയ്ത് ക്ഷേമരാജ്യം വരുത്തും എന്നൊക്കെ !!!.

ഇവര്‍ക്ക് പിണഞ്ഞ മറ്റൊരബദ്ധം ഇബാദത്തിന് അനുസരണം എന്നര്‍ത്ഥം നല്‍കിയതാണ.് അനുസരണത്തെ പകുത്ത് സോപാധികവും നിരുപാധികവുമാക്കി .അങ്ങിനെ അദൈവിക വ്യവസ്ഥിതിയില്‍ ഭരിക്കുന്നതും ഭരിപ്പിക്കുന്നതും സോപാധികനുസരണത്തിന്റെ പരിധിയില്‍പ്പെടുത്തി ക്കൊണ്ട് മഹാ അബദ്ധമാണീകൂട്ടര്‍ ചെയ്ത്കളഞ്ഞത്.എന്നിട്ടും തൗഹീദിലാണെന്നാണിവരുടെ വാദം.

അദ്ധ്യായം യാസീന്‍ 60-61,അത്തൗബ 31 എന്നീ വാക്യങ്ങളുദ്ധരിച്ച് ഇബാദത്തിന് അനുസരണം എന്ന അര്‍ത്ഥത്തില്‍ മാത്രം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. മേല്‍ സൂചിപ്പിച്ച വിശുദ്ധ വാക്യങ്ങളിലെ ഇബാദത്ത് എന്ന പദം അനുസരണം എന്നര്‍ത്ഥമല്ലാതെ മറ്റൊന്നും ഉള്‍കൊള്ളുന്നില്ലെന്നാണ് അവര്‍ പറയുന്നത്. അതിനു ഇവരുടെ ന്യായം ഇങ്ങനെ : ലോകത്തെല്ലാവരും പിശാചിനെ ആട്ടിയകറ്റുന്നവരാണ്. അത് കൊണ്ടുതന്നെ ആരും അവനെ ആരാധിക്കുന്നില്ലെന്നും മിറച്ച് തെറ്റായ പ്രവര്‍ത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുക വഴി മനുഷ്യര്‍ പിശാചിനെ അനുസരിക്കുക മാത്രാണ് ചെയ്യുന്നത്.എന്നാണ് യാസീന്‍ 60-61വാക്യത്തിലെ ഇബാദത്ത് എന്ന പദത്തിന് അവര്‍ നല്‍കിയ വിശദീകരണം. അപ്രകാരം, പണ്ഢിത-പുരോഹിതന്മാരെ അഹ്‌ലുല്‍കിതാബുകാരായ ക്രൈസ്തവര്‍ ആരാധിച്ചിരുന്നില്ല. നേതാക്കളുണ്ടാക്കിയ നിയമങ്ങള്‍ അനുയായികള്‍ അന്ധമായി അനുസരിക്കുകയാണ് ചെയ്തത്.ഇക്കാരണത്താലാണ് പണ്‍ഢിത-പുരോഹിതന്മാരെ 'റബ്ബു'കളാക്കിയെന്നും,അവര്‍ക്ക് ക്രൈസ്തവര്‍ 'ഇബാദത്ത്' ചെയ്തുവെന്നും ഖുര്‍ആന്‍ ക്രസ്തവരില്‍ ആരോപിക്കുന്നത്. തുടങ്ങിയവയാണ് അത്തൗബ 31 വാക്യ പ്രകാരമുള്ള ഇബാദത്തെന്ന പദത്തിന് അനുസരണമെന്നര്‍ത്ഥമാവാന്‍ കാരണമെന്നും ഇവര്‍ വാദിക്കുന്നു.

എന്നാല്‍ ഈ വാദഗതി ശരിയല്ല.കാരണം, ആരാധിക്കുന്നവരെപ്പോലെത്തന്നെയാണ് അനുസരിക്കന്നുവര്‍ക്കും പിശാചിനോടുള്ള മനോഭാവം.ഇരു വിഭാഗവും പിശാചിനെ അംഗീകരിക്കുന്നവരല്ല.എന്തിനേറെ, മതേതരക്കാര്‍പോലും പിശാചിനെ വെറുക്കുന്നവരാണ്. അതായത് അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരം അനുസരിക്കുന്നവരും പശാചിനെ തള്ളിപ്പറയുന്നവരാണ്. അപ്പോള്‍ ആരാധന എന്നര്‍ത്ഥം നല്‍കാനുള്ള അതേ തടസ്സം അനുസരണം എന്നര്‍ത്ഥത്തിനും ബാധകമല്ലേ ?. അല്ലാഹുവിന്റെ ദീനീകല്‍പ്പനക്കെതിരെ ആരാധിക്കുന്നവരും അനുസരിക്കുന്നവരും ഫലത്തില്‍ പിശാചിനേയാണ് ആരാധിക്കുന്നതും അനുസരിക്കുന്നതും;(ഇബാദത്ത് ചെയ്യുന്നത്) എന്നണ് ഈ വാക്യത്തിലെ (യാസീന്‍ 60-61)'ഇബാദത്ത്' എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷ.

അപ്പോള്‍ അനുസരണം മാത്രമല്ല,എന്തല്ലാം അര്‍ത്ഥങ്ങളുണ്ടോ അതു പൂര്‍ണ്ണമായും ഈദൃശ വാക്യങ്ങളിലെ ഇബാദത്ത് എന്ന പദം ഉള്‍കൊള്ളുന്നുവെന്നത് വ്യക്തമാണ്.
 


=എങ്കില്‍ കൃത്യമായി മനസ്സിലാക്കേണ്ട കാര്യങ്ങള്‍കൂടി കുറിക്കട്ടെ.
പാപം രണ്ടു വിധം; (അല്ലാഹു പൊറുക്കുന്നതും പൊറുക്കാത്തതും)
-------------
ശരിയും തെറ്റും മനസ്സിലാക്കാനുള്ള കഴിവ് ജന്മസഹജമാണ്. അത് കൊണ്ടുതന്നെ താന്‍ ചെയ്യുന്ന ഏതു കൃത്യവും ശരിയോ തെറ്റോ എന്ന് മനുഷ്യന് മനസ്സിലാക്കാനാകും വ്യഭിചരിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന ഒരാള്‍ വ്യക്തമായി തിന്മയാണെന്ന ് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ആ പ്രവൃത്തി ചെയ്യുന്നത്. അത് കൊണ്ടയാള്‍ ശിര്‍ക്ക് ചെയ്തു എന്ന് പറയാവതല്ല. ആത്മാര്‍ത്ഥമായ പാശ്ചാത്താപമുണ്ടെങ്കില്‍ (ദീന്‍ അല്ലാഹുവിനാക്കി പശ്ചാത്തപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍)അല്ലാഹു പൊറുത്തു കൊടുക്കുന്ന പാപമാണത്.എന്നാല്‍ മദ്യം പലിശ വ്യഭിചാരം തുടങ്ങിയ തിന്മകള്‍ സ്വ ജീവിതത്തില്‍ ഒരാള്‍ വര്‍ജ്ജിക്കുന്നു. പക്ഷേ, പ്രസ്തുത തിന്മകള്‍ അനുവദിക്കുന്നതും സ്വ ജീവിതത്തെ തദടിസ്ഥാനത്തില്‍ അടക്കിനിയന്ത്രി ന്നതുമായ അദൈവീക രാഷ്ട്രീയ വ്യവസ്ഥിതിയെ(ദീനിനെ) മാറ്റാന്‍ അയാള്‍ ശ്രമിക്കുന്നില്ല എങ്കില്‍ അയാള്‍ ശിര്‍ക്കില്‍ അകപ്പെട്ടു കഴിഞ്ഞു. അദ്ദേഹം അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കുകയും കൃത്യമായി ആരാധനകളനുഷ്ഠിക്കുകയും ദാനധര്‍മ്മങ്ങള്‍ നല്‍കുകയും ചെയ്താല്‍ പോലും ഈ സല്‍കര്‍മ്മങ്ങളെല്ലാം നിശ്ചയമായും നിഷ്ഫലമായിത്തീരും. 

ഇപ്രകാരം തന്നെയാണ് ദേഹേഛയെ ഇലാഹാക്കുക എന്നതിന്റേയും താല്‍പര്യം.

അല്ലാഹുവിന്റെ വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ അല്ലാഹുവിന്റ ശറഈ-നിയമങ്ങള്‍-ക്കെതിരെ തങ്ങളുടെ ഇഛാഭിലാഷങ്ങള്‍ക്ക് വഴിപ്പെട്ടു പോയാല്‍ അത് ശിര്‍ക്കായിത്തീരുകയില്ല.പക്ഷേ ദേഹേഛ ഇലാഹായിത്തീരുന്നത് മനുഷ്യേഛ രാഷ്ട്രീയ വ്യവസ്ഥിതിയായി രൂപം പ്രാപിക്കുമ്പോഴാണ്.തന്നേയും സമൂഹത്തേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ദേഹേഛയാകുന്ന രാഷ്ട്രീയ വ്യവസ്ഥിതിയാണെന്ന് തിരിച്ചറിഞ്ഞ ഒരാള്‍ ആ വ്യവസ്ഥിതിയുടെ മാറ്റത്തിനായി നിലകൊള്ളുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഇലാഹ് (മഅ്ബൂദ്) ദേഹേഛയാണ്. മേല്‍ സൂചിപ്പിച്ച പ്രകാരം അദ്ദേഹം മുശ്‌രിക്കായിത്തീരുകയും ചെയ്യുമെന്നതില്‍ സംശയമില്ല. കാരണം ദേഹേച്ഛയാകുന്ന രാഷ്ട്രീയവ്യവസ്ഥിതിയാലാണ് അദ്ദേഹം സമൂലം നിയന്ത്രിക്കപ്പെടുന്നത്. 

ഇങ്ങനെ ശിര്‍ക്കായിത്തീരുന്ന രാഷ്ട്രീയരൂപം പ്രാപിച്ച ഇഛയെക്കുറിച്ചാണ് താഴെ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്:

' പറയുക, വേദംനല്‍കപ്പെട്ടവരേ! സത്യവിരുദ്ധമായി സ്വ വ്യവസ്ഥ (ദീന്‍)യില്‍ അതിരുകവിയാതിരിക്കുക. നിങ്ങള്‍ക്കുമുമ്പ് പിഴച്ചു പോവുകയും വളരെപ്പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തിട്ടുള്ള ഒരു ജനതയുടെ ഇഛകളെ(വ്യവസ്ഥിതികളെ) നിങ്ങള്‍ പിന്‍ പററാതിരിക്കുകയും ചെയ്യുക.(അല്‍ മാഇദ 77)

' നിന്റെ ആഹ്വാനത്തിന്നവര്‍ പ്രത്യുത്തരം നല്‍കുന്നില്ലെങ്കില്‍ നീ മനസ്സിലാക്കണം അവര്‍ തങ്ങളുടെ ദേഹേഛകളെ(വ്യവസ്ഥിതികളെ)പിന്‍തുടരുക മാത്രമാണ് ചെയ്യുന്നതെന്ന്. വാസ്തവത്തില്‍ അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനമില്ലാതെ തന്റെ ദേഹേഛയെ പിന്‍തുടരുന്നവനേക്കാള്‍ വഴിപിഴച്ചവരാരുണ്ട്! അക്രമിയായ ജനതക്ക് അല്ലാഹു വഴികാണിക്കുകയില്ല.(അല്‍ ഖസസ് 50)

ഇങ്ങനെ എത് കാലത്തും ഇസ് ലാമിക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്ന പ്രവാചകന്‍മാരേയും പ്രബോധകന്‍മാരേയും നശിപ്പിക്കാനായി ഇറങ്ങിപുറപ്പെടാന്‍ വിധിക്കെപ്പട്ട ഹതഭാഗ്യരെകുറിച്ചാണ് ചുവടെ പറയുന്നത്. 

'.......... എന്നിട്ട് നിങ്ങളുടെ ദേഹേഛ ഇഷ്ടപ്പെടാത്തതുമായി (അദൈവീക വ്യവസ്ഥിതികള്‍ക്കെതിരെ)ദൈവദൂതന്‍ വന്നപ്പോഴെല്ലാം അഹംഭാവം നടിക്കുകയല്ലേ നിങ്ങള്‍ ചെയ്തത് ? അവരില്‍ ചിലരെ നിങ്ങള്‍ നിഷേധിച്ചു. ചിലരെ ഇതാ നിങ്ങള്‍ വധിച്ചും കളഞ്ഞു'.( അല്‍ ബഖറ 87)

 

-അതിനാല്‍ -പഖ്യാപിക്കുക; അല്ലാഹുവെ കൂടാതെ നിങ്ങള്‍-പ്രശ്‌നപരിഹാരങ്ങള്‍ക്കായി വിളിക്കുന്ന (സമീപിച്ചുകൊണ്ടിരിക്കുന്ന) മത-മതേതരശക്തികള്‍ക്ക് കീഴ്‌പ്പെടുന്നത് നിശ്ചയമായും എന്നോട് വിരോധിച്ചിരിക്കുന്നു.പറയുക. നിങ്ങളുടെ ഇഛകളെ(വ്യവസ്ഥിതികളെ) ഞാന്‍ പിന്‍തുടരുകയില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ പിഴച്ചു കഴിഞ്ഞു. സന്മാര്‍ഗികളില്‍ പെട്ടവനായതുമില്ല (അന്‍ആം 56)

 

--------------

[നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു ]


=ജീവിതാവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി സ്വ ജീവിതത്തെ മറ്റുള്ള ശക്തികള്‍ക്കും വ്യക്കതികള്‍ക്കും മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള സമീപനത്തെയാണ് ഇവിടെ 'സഹയര്‍ത്ഥന' (ഇസ്തിആനത്)എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.

വ്യക്തിപരവും സാമൂഹികവുമായ ജീവിതാവശ്യങ്ങള്‍ നിര്‍വഹിച്ചു കിട്ടേണ്ടതിന്നായി അദൈവികവ്യവസ്ഥിതിയില്‍,ഭരണയന്ത്രം കയ്യാളുന്നവരോടും മറ്റും അനുസരണപ്രതിജ്ഞ * ചെയ്ത്‌കൊണ്ട് നടത്തുന്ന സഹായര്‍ത്ഥനയും, ശവകുടീരങ്ങളിലുളളവവര്‍,വിഗ്രഹങ്ങള്‍, ആള്‍ദൈവങ്ങള്‍ തുടങ്ങിയ ദൈവേതര ശക്തികളോട് പ്രാര്‍ത്ഥിച്ചുകൊണ്ടും മനുഷ്യര്‍ പ്രശ്‌ന പരിഹാരം പ്രതീക്ഷിക്കുന്ന അബദ്ധം തിരുത്തുകയാണ് പ്രസ്തുത വാക്യം.

കാരണം ജീവിതത്തെ സമര്‍പ്പിച്ചുകൊണ്ട് മനുഷ്യന് ലഭിക്കേണ്ടകാര്യങ്ങളെല്ലാം ഉപാധികള്‍ക്ക് വിധേയമായി അല്ലാഹുവിന്റ കരങ്ങളില്‍(ദൈവീകവ്യവസ്ഥിതിയിലും വ്യവസ്ഥിതിയെ മുന്നിര്‍ത്തിക്കൊണ്ടുള്ള പ്രാര്‍ത്ഥനയിലും)മാത്രം നിക്ഷിപ്തമാണ്. 

അതിനപ്പുറം മനുഷ്യര്‍ തമ്മില്‍ പരസ്പരം നടത്തുന്ന പരോപകാര സഹായസഹകരണങ്ങള്‍ ഈ വാക്യത്തിന്റെ പരിധിയില്‍പെടുന്നില്ല.

ഈ സഹായസഹകരണത്തില്‍ ആരും ആരേയും വിധേയപ്പെടുത്തുന്നില്ല എന്നതാണതിനു കാരണം.

---------------
* -ഈ അനുസരണ പ്രതിജ്ഞയാണ് ഇന്നത്തെ വോട്ടിംഗ് സമ്പ്രദായം.

തന്റേയും സമൂഹത്തിന്റേയും ജീവിതത്തെ അടക്കിനിയന്ത്രിക്കുന്നതിന് ഒരു വ്യവസ്ഥിതി(ദീന്‍) യും ആ വ്യസ്ഥിതിയനുസരിച്ച് നയിക്കാനുള്ള ഭരണാധികാരി(അമീര്‍)യേയും തെരഞ്ഞടുക്കുകയാണ് ഫലത്തില്‍,
ഒരാള്‍ വോട്ടുചെയ്യുന്നതിലൂടെ.

അല്ലാഹുവില്‍നിന്ന് മാത്രം പ്രതീക്ഷിക്കേണ്ടതാണ് രാഷ്ട്രിയ പരിഹാരങ്ങളെല്ലാം. അതാണ് വോട്ടുചെയ്തുകൊണ്ട് ദൈവേതര വ്യവസ്ഥിതികളില്‍നിന്ന് പലരും പ്ര തീക്ഷിക്കുന്നത്. 

 

പരിഹാരം പ്രതീക്ഷിച്ചുകൊണ്ട് ദൈവേതരശക്തികളോട് പ്രര്‍ത്ഥിക്കുന്നത് പോലെ ഇതും മഹാപാപവും നിഷ്ഫലവുമാണ്‌.

--------

ഞങ്ങളേ നീ നേര്‍വഴിക്കു നയിക്കേണമേ ]

=മുസ്‌ലീം സമൂഹത്തില്‍ അംഗമാകുന്നതോടെ ഓരോ വിശ്വാസിയും വിശ്വസിനിയും വിശുദ്ധ ജീവിതം നയിക്കാനും ആദര്‍ശപ്രചരണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതരായിത്തീരുന്നു.
എന്നാല്‍, സന്മാര്‍ഗ്ഗജീവിതം നയിക്കാന്‍ സ്വയമേവ ആര്‍ക്കും സാധ്യമല്ല.
കാരണം, ഭൂമിയില്‍ മനുഷ്യ ജീവിതത്തെ അടക്കിനിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്പ്ര
കൃതിവിരുദ്ധവ്യവസ്ഥിതിയും,അതിന്റെതന്നെ തെറ്റായസഹചര്യവുമാണ്. 

തെറ്റായമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ വിശ്വാസികളും ഭൂമിയില്‍ നിര്‍ബന്ധിതരായിത്തീരുന്നു.
ബന്ധിതരായ ഈ വിശ്വാസികള്‍ക്ക് ദൈവത്തിന്റ പ്രത്യേക സഹായം കൂടാതെ സന്മാര്‍ഗ്ഗ ജീവിതം നയിക്കുകസാധ്യമല്ല.

വഴിപിഴക്കാതെ സന്മാര്‍ഗ്ഗത്തിലുറച്ചു നിന്ന് അവരുടെ 'ദീനീ ' ദൗത്യവുമായി മുന്നോട്ടു പോകണമെങ്കില്‍ ദൈവത്തിന്റെ പ്രത്യേക അനുമതിയും പാപങ്ങളില്‍നിന്നുള്ള പരിരക്ഷയും ലഭിക്കണം. 
ഈ അനുമതിയും പരിരക്ഷയും ഓരോ വിശ്വാസിക്കും വിശ്വാസിനിക്കും ലഭിക്കുന്നതിന്ന് ദൈവം വെച്ച പ്രധാന ഉപാധിയാണ് കൃത്യമായി ദിവസവും അഞ്ചുനേരവും നിര്‍വ്വഹിക്കുന്ന നിര്‍ബന്ധ നമസ്‌കാരം.
 

 
ഓരോ നമസ്‌കാര വേളയിലും 'ഞങ്ങളേ നീ നേര്‍വഴിക്കു നയിക്കേണമേ 'എന്ന പ്രാര്‍ത്ഥന ഉള്‍കൊള്ളുന്ന ഈ അദ്ധ്യായം(ഫാത്വിഹ)പാരായണം ചെയ്യുവാന്‍ വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിതിന്റെ പൊരുളിതാണ്.
 
 

 

----------

[ നീ അനുഗ്രഹിച്ചവരുടെ വഴിക്ക്] 

=ദൈവീക വ്യവസ്ഥിതിയുടെ സന്ദേശവാഹകകരും മാതൃകാ പുരുഷന്മാരുമായ പ്രവാചകന്മാര്‍,
ദൈവീക വ്യവസ്ഥിതിയിലേക്കുള്ള പ്രബോധന-പ്രവര്‍ത്തനമാര്‍ഗ്ഗത്തില്‍ സത്യസന്ധതയോടെ നിലകൊണ്ടവര്‍,
സല്‍കര്‍മ്മികള്‍,രക്തസാക്ഷികളായവര്‍ എന്നിവരുടെ മാര്‍ഗ്ഗം.
 
 

 

------
[ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ=നിന്റെ കോപം ഏറ്റു വാങ്ങിയവരുടേയോ പിഴച്ചു പോയവരുടേയോ വഴിക്കല്ല ] 

-ദൈവിക വ്യവസ്ഥിതിക്ക് പകരം നിര്‍മ്മിത (പ്രകൃതി വിരുദ്ധ)രാഷ്ട്രീയ വ്യവസ്ഥിതികളനുസരിച്ച് ജനങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ദൈവത്തിന്റെ'കോപം ഏറ്റു വാങ്ങിയവര്‍' (ٱلۡمَغۡضُوب)എന്നും.
ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളാതെ അദൈവിക വ്യവസ്ഥിതികളുടെ നിയന്ത്രണത്തില്‍ ജീവിക്കുന്ന ജനങ്ങളെയാണ് 'പിഴച്ച് പോയവര്‍'(ٱلضَّآلِّينَ)എന്നുമാണ് ഈ വാക്യത്തില്‍ ഉദ്ദേശിക്കുന്നത്.

അതായത് പിഴപ്പിക്കുന്നവരും പിഴച്ചുപോയവരുമായ ഈ ഇരു വിഭാഗത്തിലും പെടുത്തരുതേ എന്ന് സാരം.