അദ്ധ്യായം 1 അൽബഖറ

വി.ഖുർആൻ ആശയ വിവർത്തനം. അദ്ധ്യായം 50 ' ( ഖാഫ് )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

ق وَالْقُرْآنِ الْمَجِيدِ
1=ഖാഫ്‌. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം.

بَلْ عَجِبُوا أَن جَاءهُمْ مُنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَذَا شَيْءٌ عَجِيبٌ
2=എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത്‌ വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട്‌ (ദൈവീകവ്യവസ്ഥിതിയെ)നിഷേധിച്ചവര്‍പറഞ്ഞു: ഇത്‌ അത്ഭുതകരമായ കാര്യമാകുന്നു.

വി.ഖുർആൻ ആശയ വിവർത്തനം. അദ്ധ്യായം 49 ' ( ഹുജ് റാത്ത് )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

49 : 1
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَىِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്‍റെയും, അവന്‍റെ റസൂലിന്‍റെയും മുമ്പിൽ നിങ്ങൾ മുൻകടന്ന് (ഒന്നും) പ്രവർത്തിക്കരുത്.നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ.നിശ്ചയമായും അല്ലാഹു(എല്ലാം) കേൾക്കുന്നവനാണ്, അറിയുന്നവനാണ്.

അദ്ധ്യായം -47- (മുഹമ്മദ്)

 

 

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ
1=(ദൈവീക വ്യവസ്ഥിതിയെ) അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ദൈവീക വ്യവസ്ഥിതിയില്‍ നിന്ന് ജനങ്ങളെ) തടയുകയും ചെയ്തവരാരോ അവരുടെ കര്‍മ്മങ്ങളെ അല്ലാഹു പാഴാക്കികളയുന്നതാണ്‌.

അദ്ധ്യായം -46- (അഹ്ഖാഫ്)

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
حم
1=ഹാമീം

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
2=ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം (ഭൂമിയിലെ ഓരോ രാഷ്ട്രങ്ങളിലേയും ജനങ്ങളുടെ രാഷ്ട്രീയ നിലപാടനുസരിച്ച് അവര്‍ക്ക് തരപ്പെട്ട ഭരണാധികാരികളെ നിശ്ചയിച്ചുകൊടുക്കുന്ന യഥാര്‍ത്ഥ) പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

അദ്ധ്യായം -45 (അൽ ജാഥിയ)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

45 : 1
حم
ഹാ-മീം

45 : 2
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ
(ഈ) വേദഗ്രന്ഥം അവതരിപ്പിക്കുന്നതു പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

അദ്ധ്യായം -44 ( ദുഖാന്‍)

 حم

1-ഹാമീം,

وَالْكِتَابِ الْمُبِينِ
2-സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ
3-തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത(ജനങ്ങളുടെ രാഷ്ട്രീയ നിലപാടനുസരിച്ച് ലോകര്‍ക്ക് സംഭവിക്കാനുള്ള ഉദ്ധാന-പതനങ്ങളും നന്മ-തിന്മകളുമെല്ലാം നിര്‍ണ്ണയിച്ച) രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും(ഈ നിര്‍ണ്ണയത്തെകുറിച്ച്) നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നു.

അദ്ധ്യായം 41[ ഫുസ്സിലത്]

 

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

.
حم
1=ഹാമീം

تَنزِيلٌ مِّنَ الرَّحْمَنِ الرَّحِيمِ
2=*പരമകാരുണികനും **കരുണാനിധിയുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ ഇത്‌.

كِتَابٌ فُصِّلَتْ آيَاتُهُ قُرْآنًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ
3=വചനങ്ങള്‍ (പ്രയോഗിക ജീവിതത്തില്‍ല്‍)വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.)

അദ്ധ്യായം -43 (സുഖുറുഫ്)

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

حم
1=ഹാമീം.

وَالْكِتَابِ الْمُبِينِ
2=(ജീവിത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ) വിശദമാക്കുന്ന വേദഗ്രന്ഥം തന്നെയാണ,

إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
3=തീര്‍ച്ചയായും നാം ഇതിനെ(വേദത്തെ) അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍(വായിക്കുന്നതരത്തില്‍ ഒരു ലിഖിതം) ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു.

അദ്ധ്യായം -42 (ശൂറാ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

.حم
1=ഹാമീം

عسق
2=ഐന്‍ സീന്‍ ഖാഫ്‌.

كَذَلِكَ يُوحِي إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ اللَّهُ الْعَزِيزُ الْحَكِيمُ
3=അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.

لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَهُوَ الْعَلِيُّ الْعَظِيمُ
4=അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍.