Articles

പരിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 36 (യാസീൻ)

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

يس
1=യാസീന്‍ ‍.

وَالْقُرْآنِ الْحَكِيمِ
2=തത്വസമ്പൂര്‍ണമായ(രാഷ്ട്രീയ ദർശനം അഥവാ ) ഖുര്‍ആന്‍ തന്നെയാണ സത്യം;

إِنَّكَ لَمِنَ الْمُرْسَلِينَ
3=നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു.

عَلَى صِرَاطٍ مُّسْتَقِيمٍ
4=നേരായ (രാഷ്ട്രീയ )പാതയിലാകുന്നു ( നീ. )

تَنزِيلَ الْعَزِيزِ الرَّحِيمِ
5=പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. ( ഖുര്‍ആന്‍ ).

പരിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 37 (സ്വാഫ്ഫാത്)

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالصَّافَّاتِ صَفًّا
1=ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,

فَالزَّاجِرَاتِ زَجْرًا
2=എന്നിട്ട്‌ ശക്തിയായി തടയുന്നവരും,

فَالتَّالِيَاتِ ذِكْرًا
3=എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;

إِنَّ إِلَهَكُمْ لَوَاحِدٌ
4=തീര്‍ച്ചയായും(ജീവിതത്തെവിധെയപ്പെദുത്തികൊടുക്കുവാൻ അർഹതയുള്ള ) നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.

വിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 38 (സ്വാദ്)

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

ص وَالْقُرْآنِ ذِي الذِّكْرِ
1=സ്വാദ്‌- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

بَلِ الَّذِينَ كَفَرُوا فِي عِزَّةٍ وَشِقَاقٍ
2=എന്നാല്‍ (ദൈവീകവ്യവസ്ഥിതിയെ)നിഷേധിച്ചവർ ദുരഭിമാനത്തിലും (അധികാര രാഷ്ട്രീയത്തിന് വേണ്ടിയുള്ള)കക്ഷി മാത്സര്യത്തിലുമാകുന്നു.

വിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 39 (സുമര്‍)

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
1=ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ
2=തീര്‍ച്ചയായും നിനക്ക്‌ നാം ഈ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്‌ സത്യപ്രകാരമാകുന്നു. അതിനാല്‍ ദീന്‍(ഭൂമിയില്‍ തന്നെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ വ്യവസ്ഥിതി) അല്ലാഹുവിന്‌ -മാത്രം നിഷ്കളങ്കമാക്കികൊണ്ട്‌ അവന് നീ കീഴ്പെടുക.

അദ്ധ്യായം 40(അൽ ഗാഫിർ )

 . بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ حم 

പര കരുണികനും കരുണാനിധിയുമായ അല്ലാഹു വിന്റെ നാമത്തിൽ

حم
1 =ഹാ-മീം.

.

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْعَلِيمِ 
2 =ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

അദ്ധ്യായം -42 (ശൂറാ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

.حم
1=ഹാമീം

عسق
2=ഐന്‍ സീന്‍ ഖാഫ്‌.

كَذَلِكَ يُوحِي إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ اللَّهُ الْعَزِيزُ الْحَكِيمُ
3=അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.

لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَهُوَ الْعَلِيُّ الْعَظِيمُ
4=അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍.

അദ്ധ്യായം -43 (സുഖുറുഫ്)

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

حم
1=ഹാമീം.

وَالْكِتَابِ الْمُبِينِ
2=(ജീവിത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ) വിശദമാക്കുന്ന വേദഗ്രന്ഥം തന്നെയാണ,

إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
3=തീര്‍ച്ചയായും നാം ഇതിനെ(വേദത്തെ) അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍(വായിക്കുന്നതരത്തില്‍ ഒരു ലിഖിതം) ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു.

അദ്ധ്യായം 41[ ഫുസ്സിലത്]

 

بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

.
حم
1=ഹാമീം

تَنزِيلٌ مِّنَ الرَّحْمَنِ الرَّحِيمِ
2=*പരമകാരുണികനും **കരുണാനിധിയുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ ഇത്‌.

كِتَابٌ فُصِّلَتْ آيَاتُهُ قُرْآنًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ
3=വചനങ്ങള്‍ (പ്രയോഗിക ജീവിതത്തില്‍ല്‍)വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.)

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-15-(ഹിജ്റ്)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

 

 

∎ ا ل رَ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُّبِينٍ
1= അലിഫ്‌ ലാംറാ-വേദത്തിലെ അഥവാ ( കാര്യങ്ങള്‍ ) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.

∎رُّبَمَا يَوَدُّ الَّذِينَ كَفَرُواْ لَوْ كَانُواْ مُسْلِمِينَ
2=തങ്ങള്‍ മുസ്ലിംകള്‍(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍)ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ ചിലപ്പോള്‍ (സത്യവ്യവസ്ഥിതിയെ) മറച്ചുവെച്ചവര്‍ കൊതിച്ച്‌ പോകും.

വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-16-(നഹ്ല്‍)

 

∎بسم الله الرحمن الرحيم
=[പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.]

∎ أَتَى أَمْرُ اللَّهِ فَلاَ تَسْتَعْجِلُوهُ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ
1=അല്ലാഹുവിന്‍റെ കല്‍പന വരാനായിരിക്കുന്നു, എന്നാല്‍ നിങ്ങളതിന്‌ ധൃതികൂട്ടേണ്ട. അവര്‍ പങ്ക് ചേര്ക്കുന്നവരില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.